അഡ്വാനിക്കെതിരേ ഹിന്ദുമഹാസഭ കേസ് കൊടുക്കും
അഡ്വാനിക്കെതിരേ ഹിന്ദുമഹാസഭ കേസ് കൊടുക്കും
Sunday, February 7, 2016 12:48 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി നേതാക്കളായ എല്‍.കെ. അഡ്വാനി അടക്കമുള്ളവര്‍ക്കെതിരേ കേസ് നല്‍കാന്‍ ഹിന്ദു മഹാസഭയില്‍ നീക്കം. ബാബ്റി മസ്ജിദിനൊപ്പം സ്ഥലത്തുണ്ടായിരുന്ന ഒരു ക്ഷേത്രം കൂടി തകര്‍ത്തെന്ന് ആരോപിച്ചാണ് ഹിന്ദു മഹാസഭ കേസ് നല്‍കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മസ്ജിദ് തകര്‍ത്തിട്ടു 23 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അഡ്വാനി അടക്കമുള്ളവര്‍ക്കെതിരേയുള്ള ഗൂഢാലോചന കേസ് തുടരുന്നതിനിടെയാണ് ഹിന്ദുമഹാസഭയും പുതിയ നീക്കത്തിനു ആലോചന തുടങ്ങിയിരിക്കുന്നത്.


അഖില ഭാരതീയ ഹിന്ദുമഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് പുതിയ നീക്കത്തിന്റെ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ബാബ്റി മസ്ജിദ് തകര്‍ത്തതു ബിജെപി നേതാക്കളുടെ പ്രേരണയിലെത്തിയ ആള്‍ക്കൂട്ടമാണെന്നും മസ്ജിദ് തകര്‍ന്നപ്പോള്‍ ക്ഷേത്രവും തകര്‍ന്നെന്നും ചക്രപാണി ആരോപിച്ചു. ബിജെപി നേതാക്കള്‍ നടത്തിയ പ്രേരണയ്ക്കു ശിക്ഷിക്കപ്പെടണം. രാമന്റെ പേരിലുള്ള സ്ഥലത്തു ക്ഷേത്രം നിര്‍മിക്കാനും മുസ്ലിംകള്‍ക്കു മസ്ജിദ് നിര്‍മിക്കാന്‍ വേറെ സ്ഥലം സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.