മുംബൈ ഭീകരാക്രമണം: ഐഎസ്ഐക്കു പങ്കുണ്െടന്നു ഹെഡ്ലി
മുംബൈ ഭീകരാക്രമണം: ഐഎസ്ഐക്കു പങ്കുണ്െടന്നു ഹെഡ്ലി
Monday, February 8, 2016 11:35 PM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐക്കു പങ്കുണ്െടന്ന് അമേരിക്കയില്‍ ജയിലില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുടെ മൊഴി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഹെഡ്ലി ദേശീയ അന്വേഷണ ഏജന്‍സിക്കു മൊഴി നല്‍കിയതായാണു വിവരം. ഭീകരാക്രമണ കേസില്‍ 35 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാണ് ഹെഡ്ലി അമേരിക്കന്‍ ജയിലില്‍ കഴിയുന്നത്.

ഹെഡ്ലിയുടെ മൊഴിയുടെയും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ കണ്െടത്തലുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ റിപ്പോര്‍ട്ട് തയാറാക്കി.

പാക്കിസ്ഥാന്റെ സഹായത്തോടെയാണു മുംബൈയില്‍ ആക്രമണം നടന്നത്. തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ഐഎസ്ഐ തനിക്കു പണം നല്‍കിയെന്നും ഹെഡ്ലി പറയുന്നു. ഐഎസ്ഐ ഉദ്യോഗസ്ഥരാണ് തനിക്കു വേണ്ട നിര്‍ദേശങ്ങള്‍ തന്നതെന്നും ഹെഡ്ലി മൊഴി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഉപരാഷ്ട്രപതിയുടെ വസതി, ഇന്ത്യാ ഗേറ്റ്, ഡല്‍ഹിയിലെ സിബിഐ ഓഫീസ് എന്നിവയുടെ ചിത്രങ്ങളായിരുന്നു എടുത്തു കൊടുത്തത്. 2008 ലെ ഭീകരാക്രമണ കേസില്‍ അറസ്റ് ചെയ്യപ്പെടുന്നതിനു മുമ്പായി ലഷ്കര്‍ തീവ്രവാദി സക്കീര്‍ റഹ്മാനെ ഐഎസ്ഐ ചീഫ് സുജ പാഷ കണ്ടിരുന്നെന്നും ഹെഡ്ലി വെളിപ്പെടുത്തി.


മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ ഹെഡ്ലിയെ കുറ്റമേറ്റതു കണക്കിലെടുത്തു മുംബൈ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ച അമേരിക്കല്‍ പൌരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയാണു മുംബൈയില്‍ ഭീകരാക്രമണത്തിനു കളമൊരുക്കിയത്.അമേരിക്കയിലും പാക്കിസ്ഥാനിലും ബന്ധങ്ങളുള്ള ഹെഡ്ലി ഇതിനായി പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

മുംബൈ കോടതിയില്‍ ഹെഡ്ലി ഇന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സത്യവാങ്മൂലം നല്‍കുമെന്നാണു സീനിയര്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗം അറിയിച്ചത്. ഇന്ത്യന്‍ നിയമചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശ ഭീകരന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തെളിവുകൈമാറുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.