ഇഎഫ്എല്‍ മേഖലയില്‍ കൃഷിയുണ്േടാ എന്നറിയിക്കാന്‍ സുപീംകോടതി നിര്‍ദേശം
ഇഎഫ്എല്‍ മേഖലയില്‍ കൃഷിയുണ്േടാ എന്നറിയിക്കാന്‍ സുപീംകോടതി നിര്‍ദേശം
Thursday, February 11, 2016 12:43 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പരിസ്ഥിതി ലോല മേഖലയായി (ഇഎഫ്എല്‍) കണ്െടത്തി സര്‍ക്കാര്‍ ഏറ്റെടുത്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നതും തോട്ടങ്ങളും ഉണ്േടായെന്നു അറിയിക്കാന്‍ ഹര്‍ജിക്കാര്‍ക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിയുടെ നിര്‍ദേശം. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പരിസ്ഥിതി ലോല മേഖലകള്‍ നിക്ഷിപ്തമാക്കല്‍ (2003) നിയമത്തിന്റെ സാധുത ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജിയിലാണു കോടതി നിര്‍ദേശം നല്‍കിയത്. വിഷയം പരിഗണിക്കുന്നത് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്ന ആവശ്യത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്നും ജസ്റീസ് ശിവകീര്‍ത്തി സിംഗ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ഇഎഫ്എല്‍ നിയമത്തിലൂടെ കൃഷി ചെയ്തിരുന്നതും തോട്ടം മേഖലയായിട്ടുള്ളതുമായ പ്രദേശങ്ങള്‍ ഏറ്റെടുത്തിട്ടുണ്െടന്നും സര്‍ക്കാര്‍ നടപടിയിലൂടെ നിയമാനുസൃതമായ പ്ളാന്റേഷനുകള്‍ പോലും വനമേഖലയാകുകയാണെന്നും ചൂണ്ടിക്കാട്ടിയാണു വന്‍കിട തോട്ടം ഉടമകള്‍ അടക്കമുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹര്‍ജി പരിഗണിക്കുന്നതു ഭരണഘടനാ ബെഞ്ചിനു വിടണമെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ വാദിച്ചു. എന്നാല്‍, ഇതിനെ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍, അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു ഒരു കേസ് വിടുന്നതില്‍ നടപടിക്രമങ്ങളുണ്െടന്നും അത് ഈ കേസില്‍ പാലിക്കണമെന്നും മറുവാദം ഉന്നയിച്ചു. മാര്‍ച്ച് ഒന്‍പതിനു കേസ് വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.