ഭീമമായ കടം ഉണ്ടെന്നു ടെലികോം കമ്പനികൾ
ഭീമമായ കടം ഉണ്ടെന്നു ടെലികോം കമ്പനികൾ
Tuesday, May 3, 2016 12:14 PM IST
ന്യൂഡൽഹി: തങ്ങൾ കനത്ത കടബാധ്യതയിലാണെന്നു ടെലികോം കമ്പനികൾ. 3.8 ലക്ഷം കോടി രൂപയാണു മൊബൈൽ ടെലികോം കമ്പനികളുടെ മൊത്തം കടം.

കോൾമുറിയൽ വിഷയവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ ടെലികോം കമ്പനികൾക്കു വേണ്ടി അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചതാണിത്. മുമ്പ് 1,658 കോടി രൂപയ്ക്കു കിട്ടുമായിരുന്ന സ്പെക്ട്രം വാങ്ങാൻ ഇപ്പോൾ 45,000 കോടി രൂപ നൽകണം. കമ്പനികൾക്കു ദിവസം 250 കോടി രൂപ വരുമാനമുണ്ടെങ്കിലും ഭീമമായ ലൈസൻസ് ഫീസും പലിശ ബാധ്യതയും കണക്കിലെടുത്താൽ വലിയ ആദായമില്ലെന്നു മനസിലാകും: സിബൽ വാദിച്ചു. സൗജന്യമായി സ്പെക്ട്രം ലഭിച്ച ചൈനീസ് കമ്പനികളോട് ഇന്ത്യൻ കമ്പനികളെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കോൾമുറിയലിനു നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരായ അപ്പീൽ വിധി പറയാൻ മാറ്റിവച്ചു. ജസ്റ്റീസുമാരായ കുര്യൻ ജോസഫും ആർ.എഫ്. നരിമാനുമാണു ബെഞ്ചിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.