ഡൽഹി മന്ത്രിയുടെ കഴുത്തിൽനിന്നു വെടിയുണ്ട പുറത്തെടുത്തു
Friday, May 6, 2016 11:45 AM IST
ന്യൂഡൽഹി: ഡൽഹി ഗതാഗത മന്ത്രി ഗോപാൽ റായിയുടെ കഴുത്തിനു പിന്നിൽ പതിനേഴുവർഷമായി തറച്ചിരുന്ന വെടിയുണ്ട ഇന്നലെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

1999ലാണ് കഴുത്തിൽ വെടിയേറ്റത്. വേദനയില്ലാതിരുന്നതിനാൽ ഇത്രയും കാലം ശ്രദ്ധിച്ചില്ല. അടുത്തയിടെ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാൽ ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചു.

ഇന്നലെ അപ്പോളോ ആശുപത്രിയിലെ ശസ്ത്രക്രിയാവിദഗ്ധരാണ് വെടിയുണ്ട പുറത്തെടുത്ത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വിദ്യാർഥി രാഷ്ട്രീയം ക്രിമിനൽ കുറ്റമാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. ഒന്നര വർഷം വിശ്രമത്തിലായിരുന്നു. പിന്നീട് സാവധാനം നടക്കാൻ കഴിഞ്ഞു. മറ്റ് പ്രശ്നങ്ങളില്ലാതിരുന്നതിനാലാണ് ശസ്ത്രക്രിയ ഇത്രയും കാലം മാറ്റിവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.