ഇസ്രത്ത് ജഹാൻ കേസിലെ കാണാതായ ഫയൽ: റിപ്പോർട്ട് ഉടൻ സമർപ്പിക്കും
Wednesday, May 25, 2016 12:04 PM IST
ന്യൂഡൽഹി: ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ കാണാതായ ഫയലുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ സമർപ്പിക്കും. തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായ ബി.കെ. പ്രസാദാണ് ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയമിക്കപ്പെട്ടത്. ഈമാസം അവസാനത്തോടെ അദ്ദേഹം സർവീസിൽനിന്നു വിരമിക്കും.

2004 ജൂൺ 15ന് അഹമ്മദാബാദിനു സമീപം വ്യാജ ഏറ്റുമുട്ടലിലാണ് മുംബൈ സ്വദേശിയായ ഇസ്രത്ത് ജഹാൻ(19) കൊല്ലപ്പെട്ടത്. ലഷ്കർ ഇ തയ്ബ ഭീകരരാണെന്ന് ആരോപിച്ചായിരുന്നു ഇസ്രത്ത്, പ്രണേഷ് പിള്ളയെന്ന ജാവേദ് ഷേഖ്, അംജദ്അലി അക്ബർഅലി റാണ, സീഷൻ ജോഹർ എന്നിവരെ ഗുജറാത്ത് പോലീസ് വധിച്ചത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാൻ എത്തിയ ഭീകരരായിരുന്നു ഇവരെന്നാണു പോലീസ് പറഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.