ലളിത് മോദി കേസ്: അന്വേഷണ സംഘം വീണ്ടും ഇന്റർപോളിനെ സമീപിക്കും
ലളിത് മോദി കേസ്: അന്വേഷണ സംഘം വീണ്ടും ഇന്റർപോളിനെ സമീപിക്കും
Sunday, May 29, 2016 11:48 AM IST
ന്യൂഡൽഹി: പുറത്താക്കപ്പെട്ട ഐപിഎൽ ചെയർമാൻ ലളിത് മോദിയെ ഇന്ത്യയിലെത്തിക്കുന്നതിനായി അന്വേഷണ സംഘം വീണ്ടും ഇന്റർപോളിന്റെ സഹായം തേടും.

ബിസിസിഐ മുൻ പ്രസിഡന്റ് എൻ. ശ്രീനിവാസന്റെ പരാതിയെത്തുടർന്നു 2010ൽ ലളിത് മോദിക്കും മറ്റ് ഏഴുപേർക്കുമെതിരേ ചെന്നൈ ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നതായി ചെന്നൈ പോലീസ് ധനമന്ത്രാലയത്തെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അറിയിച്ചിരുന്നു.


ഐപിഎൽ പണമിടപാടിലെ തിരിമറിയെത്തുടർന്നു 2012ൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മോദിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെത്തുടർന്നു മോദിക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ എൻഫോഴ്മെന്റ് ഇന്റർപോളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചെന്നൈ പോലീസിന്റെ കേസും ഇന്റർപോളിന്റെ കേസും സംയുക്‌തമായി അന്വേഷിക്കുന്നതിനാണ് ഇപ്പോൾ ഇന്റർപോളിന്റെ സഹായം തേടിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.