അനധികൃത സ്വത്ത്: ഹിമാചൽ മുഖ്യന്റെ മകനെ സിബിഐ ചോദ്യം ചെയ്തു
Tuesday, June 21, 2016 12:43 PM IST
ന്യൂഡൽഹി: അനധികൃത സ്വത്തുസമ്പാദിച്ചെന്ന ആരോപണത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകൻ വിക്രമാദിത്യ സിംഗിനെ സിബിഐ ചോദ്യം ചെയ്തു. ഇന്നലെ രാവിലെയാണ് സിംഗിനെ അന്വേഷണസംഘം ചോദ്യംചെയ്തത്. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്തിന്റെ വിശദാശംങ്ങൾ നൽകാൻ നൽകാൻ വീരഭദ്ര സിംഗിനോടും സിബിഐ ആവശ്യപ്പെട്ടു.

തന്റെ സ്വത്തുക്കളുടെ കുറച്ചു ഭാഗം അച്ഛന്റെ പണം ഉപയോഗിച്ചുള്ളതാണെന്നു വിക്രമാദിത്യൻ സിബിഐയോടു പറഞ്ഞു. ഭാര്യയുടെയും മക്കളുടെയും പേരിലുള്ള സ്വത്തു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വീരഭദ്ര സിംഗിനെ ചോദ്യം ചെയ്ത സിബിഐ വീർഭദ്ര സിംഗിനെതിരെ ശക്‌തമായ കേസാണ് എടുത്തിരിക്കുന്നതെന്നാണ് ഒരു ഏജൻസി പറയുന്നത്. ഈ ഏജൻസിയാണ് 2009– 2012 കാലയളവിൽ യുപിഎ ഗവൺഡമെന്റിൽ വീരഭദ്ര സിംഗ് കേന്ദ്ര മന്ത്രിയായിരുന്നപ്പോൾ 6.03 കോടിയുടെ സ്വത്തു സംമ്പാദിച്ചെന്ന ആരോപണം ഉന്നയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.