പ്രസവാവധി 26 ആഴ്ചയാക്കും
Friday, July 1, 2016 1:01 PM IST
ന്യൂഡൽഹി: സ്വകാര്യ സ്‌ഥാപനങ്ങളിലുൾപ്പെടെ എല്ലാ മേഖലകളിലും വനിതാ ജീവനക്കാർക്ക് പ്രസവാവധി 26 ആഴ്ചയായി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. അടുത്ത മൺസൂൺകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച് ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രതൊഴിൽവകുപ്പു മന്ത്രി ബന്ദാരു ദത്താത്രേയ അറിയിച്ചു. നിലവിൽ പ്രസവാവധി 12 ആഴ്ചയാണ്.

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഇപ്പോൾത്തന്നെ 26 ആഴ്ച അല്ലെങ്കിൽ ആറുമാസം പ്രസവാവധി എന്നത് പ്രത്യേക സാഹചര്യത്തിൽ ലഭ്യമാണെങ്കിലും സ്വകാര്യ മേഖലയിൽ മൂന്നുമാസമെന്ന് കർശനമായി നിജപ്പെടുത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പിതാക്കന്മാർക്ക് ഇത്തരത്തിലുള്ള അവധിയുണ്ടോ എന്ന ചോദ്യത്തിന് ബിൽ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ് എന്നായിരുന്നു മറുപടി. ബുധനാഴ്ച അംഗീകരിച്ച മാതൃകാ ഷോപ്സ് ആക്ടിനോടനുബന്ധിച്ചുള്ള പരിഷ്കാരമാണു പ്രസവാവധി വർധിപ്പിാനുള്ള തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.