ദളിത്, സംവരണ വിഷയങ്ങളിൽ ഭിന്നാഭിപ്രായവുമായി കേന്ദ്രമന്ത്രി
Saturday, July 30, 2016 12:34 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാജ്യമെങ്ങും സംഘപരിവാർ ശക്‌തികൾ പശുസംരക്ഷണത്തിന്റെ പേരിൽ ദളിതർക്കെതിരേ അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ മോദി മന്ത്രിസഭയിൽ നിന്നു വേറിട്ട ശബ്ദവുമായി കേന്ദ്രമന്ത്രി രാം ദാസ് അഠാവാലെ. രാജ്യത്തു സംവരണ നിയമം കൊണ്ടു വരണമെന്നും സർക്കാർ കർശനമായി നടപ്പാക്കണമെന്നും അഠാവാലെ ആവശ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങളുടെ ജനസംഖ്യാ വർധന കണക്കിലെടുത്ത് ആനുപാതിക സംവരണം വർധിപ്പിക്കണം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സംവരണം ഏർപ്പെടുത്തണം. മുസ്ലിംകൾക്കു സംവരണം വേണോ എന്ന ചോദ്യത്തിന് മണ്ഡൽ കമ്മീഷൻ റിപ്പോർട്ടാണു മന്ത്രി ചൂണ്ടിക്കാട്ടിയത്. മതാടിസ്‌ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല. മുസ്ലിംകളുടെ കാര്യത്തിൽ അവർക്കു ഗുണമുണ്ടാകുന്ന തരത്തിൽ പ്രത്യേകം ചിന്തിക്കുകയാണു വേണ്ടതെന്നും മന്ത്രി പറഞ്ഞു.


ഗുജറാത്തിൽ ദളിത് യുവാക്കളെ ഗോരക്ഷാ പ്രവർത്തകർ ക്രൂരമായി മർദിച്ച സംഭവത്തെ രൂക്ഷമായാണു കേന്ദ്ര മന്ത്രി വിമർശിച്ചത്. മനുഷ്യരുടെ ജീവനെടുത്തല്ല പശുക്കളെ സംരക്ഷിക്കേണ്ടതെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.