മെഡിക്കൽ പ്രവേശനം: കേരളത്തിൽ പ്രത്യേക കൗൺസലിംഗ് നടത്തുന്നതിനെതിരേ കേന്ദ്രം സുപ്രീംകോടതിയിൽ
മെഡിക്കൽ പ്രവേശനം: കേരളത്തിൽ പ്രത്യേക കൗൺസലിംഗ് നടത്തുന്നതിനെതിരേ കേന്ദ്രം സുപ്രീംകോടതിയിൽ
Friday, September 23, 2016 12:37 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനു കേരളത്തിൽ സ്വകാര്യ കോളജുകൾ പ്രത്യേകം കൗൺസലിംഗ് നടത്തുന്നതിനെതിരേ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സ്വന്തം നിലയിൽ കൗൺസലിംഗ് നടത്തുന്നതിനു അനുമതി നൽകിയ കേരള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. സർക്കാർ കോളജുകൾക്കും സ്വകാര്യ കോളജുകൾക്കുമായി സംസ്‌ഥാന സർക്കാർ നടത്തുന്ന കേന്ദ്രീകൃത കൗൺസലിംഗിലൂടെ മാത്രമേ പ്രവേശനം നടത്താൻ പാടുള്ളൂയെന്നും അല്ലാതെയുള്ള നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവിനു വിരുദ്ധമാണെന്നും കേന്ദ്രം വാദിച്ചു.

മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) മാത്രം ബാധകമാക്കിയതിനുശേഷമുള്ള നടപടികൾ തുടരുന്നതിനിടെയാണു വിഷയം വീണ്ടും സുപ്രീംകോടതിയുടെ മുന്നിലെത്തിയിരിക്കുന്നത്. സ്വകാര്യ കോളജുകൾ പ്രത്യേകം കൗൺസലിംഗ് നടത്തേണ്ടതില്ലെന്നു മധ്യപ്രദേശ് സർക്കാരിന്റെ ഹർജി പരിഗണിച്ച് വ്യാഴാഴ്ച സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കേരളത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനെ സമീപിച്ചത്.


എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നു വ്യക്‌തമാക്കിയ ബെഞ്ച്, കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി. ഹർജികൾ ഇന്നു തന്നെ പരിഗണിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.