ഷീന ബോറ വധം: സിബിഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചു
ഷീന ബോറ വധം: സിബിഐ രണ്ടാം കുറ്റപത്രം സമർപ്പിച്ചു
Friday, October 21, 2016 1:20 PM IST
മുംബൈ: 2012ൽ ഷീന ബോറയെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന സിബിഐ പ്രത്യക കോടതിയിൽ രണ്ടാം കുറ്റപത്രം സമർപ്പിച്ചു. ഷീനയെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭർത്താവ് പീറ്റർ മുഖർജിയെ ഇന്ദ്രാണി ഫോണിൽ ബന്ധപ്പെട്ടുവെന്ന പുതിയ തെളിവാണ് സിബിഐ ജഡ്ജി എച്ച്.എസ്. മഹാജനു മുമ്പാകെ സമർപ്പിച്ച 200 പേജുള്ള പുതിയ കുറ്റപത്രത്തിലുള്ളത്.

പീറ്ററിന്റെ മകൻ രാഹുലുമായി ഇന്ദ്രാണിയുടെ മകൾ ഷീനയ്ക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ച് പീറ്ററിന് അറിവുണ്ടായിരുന്നുവെന്നും പീറ്ററും ഇന്ദ്രാണിയും ഈ ബന്ധം ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്നുമാണു പുതിയ തെളിവ്. ഷീനയോടും രാഹുലിനോടും ബന്ധപ്പെടരുതെന്ന് മകൾ വിധിയെ പീറ്റർ ഭീഷണിപ്പെടുത്തിയിരുന്നു. ഷീനയുമായുള്ള ബന്ധത്തെ എതിർക്കില്ലെന്നും സാമ്പത്തിക പ്രശ്നങ്ങൾ മൂലം ബന്ധം തുടരാനാവില്ലെന്നും ചൂണ്ടിക്കാട്ടി ഇതിനിടെ, പീറ്റർ മകൻ രാഹുലിന് ഇ മെയിൽ അയയ്ക്കുകയും ചെയ്തിരുന്നു. ഈ തെളിവുകളാണ് കുറ്റപത്രത്തിലുള്ളത്.


2012 ഏപ്രിലിൽ ഷീനയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഇന്ദ്രാണിയുടെ കാർ ഡ്രൈവർ ശ്യാംവർ റായി എന്നിവരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. പിന്നീട് റായ്ഗഡ് ജില്ലയിലെ വനത്തിൽ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നു കുറ്റപത്രത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.