ഹണി ട്രാപ്പ്: വരുൺ ഗാന്ധിയുടേതെന്നു സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്
ഹണി ട്രാപ്പ്: വരുൺ ഗാന്ധിയുടേതെന്നു സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്
Sunday, October 23, 2016 12:02 PM IST
ന്യൂഡൽഹി: ഹണി ട്രാപ്പിൽ കുടുങ്ങിയ ബിജെപി എംപി വരുൺ ഗാന്ധിയുടേതെന്നു സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ പുറത്ത്. സ്വകാര്യ വെബ്പോർട്ടലാണ് വരുൺ ഗാന്ധിയോട് സാദൃശ്യമുള്ള പുരുഷ ന്റെയും യുവതിയുടെയും നഗ്ന ചിത്രങ്ങൾ പുറത്തുവിട്ടത്. ആരോപണങ്ങൾ വരുൺ ഗാന്ധി നിഷേധിച്ചിരുന്നു.

2006ൽ അഭിഷേക് വർമയെന്നയാൾ വിദേശ വനിതകൾക്കും ലൈംഗിക തൊഴിലാളികൾക്കും ഒപ്പം വരുണിന്റെ ചിത്രങ്ങളെടുത്തശേഷം അതു കാണിച്ചു ഭീഷണിപ്പെടുത്തി വരുൺ ഗാന്ധിയെ ആയുധമാഫിയ കുടുക്കിയെന്നായിരുന്നു ആരോപണം. യുഎസിൽ അഭിഭാഷകനായ സി. എഡ്മണ്ട്സ് അലൻ എന്നയാ ളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലേക്ക് ഈ വിവരങ്ങൾ ഉൾപ്പെടുന്ന കത്ത് അയച്ചത്. സ്വരാജ് അഭിയാൻ നേതാക്കളായ പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരാണ് ഈ കത്ത് പുറത്തുവിട്ടത്.


പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട പാർലമെന്ററി കമ്മിറ്റിയിൽ അംഗമായിരുന്നപ്പോഴാണു വരുൺ വിവരങ്ങൾ ചോർത്തിയതെന്നാണ് ആരോപണം. വർമയ്ക്കെതിരേ നിരവധി രേഖകൾ സിബിഐയ്ക്ക് നൽകിയിട്ടുള്ളയാളാണ് എഡ്മണ്ട്സ്. നാലു വർഷം മുമ്പ് എഡ്മണ്ട്സ് ബിസിനസ് പങ്കാളിയായിരുന്ന വർമയുമായി തെറ്റിപ്പിരിയുകയായിരുന്നു. ഓഗസ്റ്റ് 25നും സെപ്റ്റംബർ 16നുമാണ് കത്തുകൾ പ്രധാനമന്ത്രിക്ക് അയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.