ജയലളിതയ്ക്ക് എട്ടു മണിക്കൂറിൽ ശവപ്പെട്ടി ഒരുക്കി സ്റ്റാൻലി മൈക്കിൾ
ജയലളിതയ്ക്ക് എട്ടു മണിക്കൂറിൽ  ശവപ്പെട്ടി ഒരുക്കി സ്റ്റാൻലി മൈക്കിൾ
Thursday, December 8, 2016 3:33 PM IST
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു ശവപ്പെട്ടി ഒരുക്കിയതു പി. സ്റ്റാൻലി മൈക്കിൾ. ഡിസംബർ അഞ്ചിനു തങ്ങളുടെ പ്രിയപ്പെട്ട അമ്മ എന്നന്നേക്കുമായി നിദ്രകൊള്ളുന്നതിനുള്ള ചന്ദനപ്പെട്ടി നിർമിക്കാനായതിന്റെ ഭാഗ്യത്തെ വേദനയോടെ ഇയാൾ ഓർക്കുന്നു. ജയ മരിച്ച രാത്രിതന്നെ ശവപ്പെട്ടിക്കുള്ള ഓർഡറും ലഭിച്ചു. മുഖ്യമന്ത്രി മരിച്ചെന്നും ഒരു ശവപ്പെട്ടി ഒരുക്കണമെന്നുമുള്ള ഫോൺകോൾ പുലർച്ചെ 3.30നാണു ലഭിച്ചത്. ഞെട്ടലോടെ വാർത്ത കേട്ട സ്റ്റാൻലി കഠിനദുഃഖത്തോടെ ശ്രദ്ധാപൂർവം നിർമാണം ആരംഭിച്ചു. എട്ടു മണിക്കൂർകൊണ്ടാണ് പെട്ടിയുണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക സെക്രട്ടറി എസ്. വിജയകുമാർ, ജില്ലാ റവന്യൂ ഓഫീസർ ദിനേഷ് ഒലിവർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം.


മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി, തമിഴ്നാട് നേതാക്കളായ പെരിയാർ, സി.എൻ. അണ്ണാദുരൈ, എം.ജി.ആർ എന്നിവർക്കുള്ള പെട്ടിയും നിർമിച്ചത് സ്റ്റാലിനും സംഘവുമാണ്. പത്തു ജോലിക്കാർ എട്ടു മണിക്കൂർക്കൊണ്ടാണ് ജയലളിതയ്ക്കുള്ള പെട്ടി നിർമിച്ചത്. സാധാരണ തടി, ചന്ദനത്തടി, സാറ്റിൻ, സിൽക്ക് എന്നിവ ഉപയോഗിച്ചാണു പെട്ടി നിർമിച്ചത്. വൈകുന്നേരത്തോടെ പെട്ടി ജയലളിതയെ സംസ്കരിച്ച എംജിആർ മെമ്മോറിയലിൽ എത്തിച്ചു. 1936 മുതൽ സ്റ്റാൻലിയുടെ കുടുംബം ശവപ്പെട്ടി നിർമാണം ചെയ്തുവരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.