പട്ടിണി കിടന്ന് അതിർത്തി കാവൽ: പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി
പട്ടിണി കിടന്ന് അതിർത്തി കാവൽ:   പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി
Thursday, January 12, 2017 3:32 PM IST
ന്യൂഡൽഹി: അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർ പട്ടിണിയിലും ദുരിതത്തിലുമാണെന്നു പരാതിയെക്കുറിച്ചു പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി. തേജ് ബഹാദൂർ യാദവ് എന്ന ബിഎസ്എഫ് ജവാനാണു തങ്ങൾക്കു ലഭിക്കുന്ന നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളുടെ വീഡിയോ ദൃശ്യം സഹിതം ഫേസ്ബുക്കിൽ വിഷയം ഉന്നയിച്ചത്. കരിഞ്ഞ ചപ്പാത്തിയും ഉപ്പും പരിപ്പുമില്ലാത്ത കറികളുമാണു തങ്ങൾക്കു ലഭിക്കുന്നതെന്നാണ് തേജ് ബഹാദൂർ ചൂണ്ടിക്കാട്ടിയത്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണു പ്രധാനമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിനു നിർദേശം നൽകിയിരിക്കുന്നത്.

ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമർശിക്കുന്ന നാലു മിനിറ്റോളം ദൈർഘ്യമുള്ള ജവാന്‍റെ ഫെയ്സ്ബുക്ക് വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിട്ടിരുന്നു. അനുയോജ്യമായ അടിയന്തര നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിരുന്നു. സൈനികന്‍റെ പരാതിയെത്തുടർന്നു സംഭവത്തിൽ ബിഎസ്എഫ് ഡിജി കെ.കെ ശർമ കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷിക്ക് ഇടക്കാല റിപ്പോർട്ടു നൽകിയിരുന്നു. ഇടക്കാല റിപ്പോർട്ടു ലഭിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങൾ ഇക്കാര്യത്തിൽ സംയമനം പാലിക്കണമെന്നും വിഷയം പരിഹരിക്കുന്നതു വരെ പ്രശ്നങ്ങളുണ്ടാക്കരുതെന്നും അഭ്യർഥിച്ചു. അത്തരം റിപ്പോർട്ടുകൾ സൈനികരുടെ ആത്മവിശ്വാസം തകർക്കാനിടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേജ് ബഹാദൂറിന്‍റെ വീഡിയോയിൽ കാണുന്ന ദാൽ കറി ടിന്നിലടച്ച് റേഷൻ ഭക്ഷണമാണെന്നും ചപ്പാത്തി അതിശൈത്യ മേഖലയിലെ സൈനികർക്കു വിതരണം ചെയ്യുന്നതിനായി തയാറാക്കിയതാണെന്നുമാണ് ഇടക്കാല റിപ്പോർട്ടിലെ വിശദീകരണം. അന്തിമ റിപ്പോർട്ട് ഇന്നലെ നൽകുമെന്നായിരുന്നു വിവരമെങ്കിലും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. അതിനിടെ സേനയിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പിക്കാൻ ബിഎസ്എഫ് പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

അതിനിടെ, യഥാർഥ വിവരങ്ങൾ വെളിപ്പെടുത്തിയതിന്‍റെ പേരിൽ തന്‍റെ ഭർത്താവ് വേട്ടയാടപ്പെടുകയാണെന്നു ചൂണ്ടിക്കാട്ടി തേജ് ബഹാദൂറിന്‍റെ ഭാര്യ രംഗത്തെത്തിയിരുന്നു. തന്‍റെ ഭർത്താവ് യഥാർഥ വിവരങ്ങളാണ് വെളിപ്പെടുത്തിയതെന്നും അദ്ദേഹം മൊത്തം സൈനികർക്കു വേണ്ടിയാണു വിഷയമുന്നയിച്ചതെന്നുമാണ് തേജ് ബഹാദൂറിന്‍റെ ഭാര്യ ശർമിള പറഞ്ഞത്. തേജ് ബഹാദൂറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിന് ശേഷം ഇയാളെ പൂഞ്ചിലെ അതിർത്തി നിയന്ത്രണ രേഖയിൽ നിന്ന് രജൗരിയിലെ ബിഎസ്എഫ് ബറ്റാലിയനിലേക്കു മാറ്റിയിരുന്നു. ബറ്റാലയിനിൽ ഇയാൾക്ക് ഇപ്പോൾ പ്ലംബറുടെ ജോലിയാണു നൽകിയിരിക്കുന്നതെന്നും വിവരമുണ്ട്.

മദ്യപാനിയായ തേജ് ബഹാദൂർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണെന്നും ബിഎസ്ഫ് വിശദീകരണം നൽകിയിരുന്നു. എന്നാൽ, അച്ചടക്കം പാലിക്കാത്ത മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നുവെങ്കിൽ തന്‍റെ ഭർത്താവിന് തോക്ക് നൽകി സംഘർഷ സാധ്യതയുള്ള അതിർത്തിയിൽ നിർത്തിയത് എന്തിനാണെന്നാണ് ഭാര്യ ശർമിള ചോദിക്കുന്നത്. മോശം റിക്കാർഡാണ് ഉണ്ടായിരുന്നതെങ്കിൽ ഭർത്താവിനെ എന്തിനാണു സൈന്യത്തിൽ നിലനിർത്തിയതെന്നും അവർ ചോദിക്കുന്നു. പരാതി പിൻവലിച്ചു മാപ്പു പറയാൻ തന്‍റെ ഭർത്താവിനുമേൽ സമ്മർദമുണ്ടെന്നും ശർമിള വ്യക്തമാക്കി.
20 വർഷത്തെ സേവനം പൂർത്തിയാക്കിയെങ്കിലും അഞ്ചു വർഷം കൂടി തേജ് ബഹാദൂർ ബിഎസ്എഫിൽ തുടരാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഓഫീസർമാർ അദ്ദേഹത്തോടെ സ്വയം വിരമിക്കാൻ നിർബന്ധിക്കുകയാണെന്നും ഭാര്യ ആരോപിച്ചു. മോശം ഭക്ഷണം നൽകുന്ന കാര്യം നിരവധി തവണ ഭർത്താവു തന്നോടു പറഞ്ഞിട്ടുണ്ട്.


പക്ഷേ വീഡിയോ കണ്ടപ്പോൾ ശരിക്കും ഞെട്ടി. വീഡിയോയുടെ ആധികാരികതയെ സംബന്ധിച്ചും ഫേസ്ബുക്ക് അക്കൗണ്ടിനെ കുറിച്ചും നിരവധി പേർ സംശയം ഉന്നയിച്ചിരുന്നു.ഭർത്താവിന്‍റെ പാസ്‌വേഡ്് അറിയുമെന്നതിനാൽ ആരോപണത്തിൽ കഴന്പുണ്ടോ എന്ന് പരിശോധിക്കാൻ താൻ അക്കൗണ്ട് പരിശോധിച്ചിരുന്നുവെന്നും ശർമിള പറഞ്ഞു.

പരാതി ഉന്നയിച്ചതിനു പിന്നാലെ അച്ചടക്ക ലംഘനത്തിന്‍റെ പേരിൽ തേജ് ബഹാദൂർ യാദവ് കോർട്ട് മാർഷൽ ഉൾപ്പടെയുള്ള നടപടികൾ നേരിട്ടയാളാണെന്നായിരുന്നു ബിഎസ്എഫ് നൽകിയ വിശദീകരണം. സേവനത്തിനിടെ നാലു തവണ മോശം പെരുമാറ്റത്തിന്‍റെ പേരിൽ യാദവിനെതിരേ പരാതികളുണ്ടായിട്ടുണ്ട്. ഇക്കാരണം കൊണ്ടു യാദവിനു സ്ഥാനക്കയറ്റവും കിട്ടിയിരുന്നില്ല. ഇതിൽ നിന്നുണ്ടായ അസ്വസ്ഥതകളാണ് യാദവിന്‍റെ പ്രതികരണത്തിനു കാരണമെന്നാണ് ബിഎസ്എഫ് ഡിഐജി എം.ഡി.എസ് മൻ പറഞ്ഞത്.

സെബി മാത്യു


സേനയ്ക്കുള്ളിലെ ദുരിത ജീവിതത്തിൽ വീണ്ടും പരാതി

ന്യൂഡൽഹി: മോശം ഭക്ഷണം സംബന്ധിച്ച് ബിഎസ്എഫ് ജവാൻ പരാതി ഉന്നയിച്ചതിനു പിന്നാലെ അർധ സൈനിക വിഭാഗങ്ങളുടെ ദുരിതങ്ങൾ ചൂണ്ടിക്കാട്ടി പരാതിയുമായി മറ്റൊരു ജവാൻ കൂടി രംഗത്തെത്തി. ഇന്ത്യൻ ആർമിയുമായി താരതമ്യം ചെയ്യുന്പോൾ തങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ് മൗണ്ട് ആബുവിലെ സിആർപിഎഫ് ആഭ്യന്തര സുരക്ഷ അക്കാഡമിയിലെ ജീത് സിംഗ് ആരോപിക്കുന്നത്.
രാജ്യത്തെ എല്ലാത്തലത്തിലുമുള്ള ജോലി ചെയ്യുന്നവരാണ് തങ്ങൾ. ലോക്സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്പോഴും എന്തിന് ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിലും വിഐപി സുരക്ഷയ്ക്കും പാർലമെന്‍റ്, എയർപോർട്ടുകൾ, പള്ളികൾ, ക്ഷേത്രങ്ങൾ അങ്ങനെ എല്ലായിടത്തും സിആർപിഎഫിന്‍റെ സഹായ ഹസ്തങ്ങൾ എത്തുന്നു. രാജ്യത്ത് നിരവധി സ്കൂളുകളും കോളേജുകളുമുണ്ട്. ആഘോഷവേളകളിലെ അവധികൾ ഉൾപ്പെടെ അവർക്ക് 50,000- 60,000 രൂപ വേതനം ലഭിക്കുന്നു. എന്നാൽ, തങ്ങൾ ഛത്തീസ്ഗഡിലേയും ജാർഖണ്ഡിലേയും കാടുകളിലും കാഷ്മീരിലെ മലനിരകളിലും അലയുകയാണ്. സിആർപിഎഫ് ജവാൻമാർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. അവധിദിനങ്ങളില്ല. ആരും ഞങ്ങളുടെ വേദന മനസ്സിലാക്കുന്നില്ല. സൈന്യത്തിന് പെൻഷൻ കിട്ടുന്പോൾ, തങ്ങളുടെ പെൻഷൻ തടഞ്ഞു വെച്ചിരിക്കുന്നു. തങ്ങൾക്കു വിമുക്തഭടൻമാരുടെ ക്വോട്ട കിട്ടില്ല. പെൻഷൻ, മെഡിക്കൽ, കാന്‍റീൻ തുടങ്ങിയ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. 22 വർഷങ്ങൾക്ക് ശേഷം ജോലിയിൽ നിന്നും വിട്ടുപോകുന്പോൾ എന്താണ് ഞങ്ങൾക്ക് ലഭിക്കുകയെന്നും ജവാൻ ചോദിക്കുന്നു.

മറ്റ് സേനാ വിഭാഗങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളിൽ തനിക്കു പരാതിയില്ലെന്നും സിആർപിഎഫിനെയും ഇതുപോലെ പരിഗണിക്കണമെന്നതാണ് തന്‍റെ ആവശ്യമെന്നും ജീത് സിംഗ് വീഡിയോയുടെ അവസാനത്തിൽ പറയുന്നു. വീഡിയോ രണ്ടു മാസം മുൻപു ചിത്രീകരിച്ചതാണെന്നു കരുതുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയില്ലെന്നും ദുരിത ജീവിതത്തിന് അറുതിയുണ്ടാക്കാൻ സർക്കാരിനോട് അഭ്യർഥിക്കുക യാണ് താൻ ഉദ്ദേശിക്കുന്നതും ജീത് സിംഗ് വ്യക്തമാക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.