കരസേനയിലും പീഡനമെന്നു പരാതി
കരസേനയിലും പീഡനമെന്നു പരാതി
Friday, January 13, 2017 3:10 PM IST
ന്യൂഡൽഹി: മേലുദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചു പ്രധാനമന്ത്രിക്കു കത്തെഴുതിയ സൈനികനെ രാജ്യദ്രോഹിയെന്നു മുദ്രകുത്താൻ ശ്രമം. ദുരിത ജീവിതത്തെക്കുറിച്ച് അർധസൈനിക വിഭാഗങ്ങൾക്കിടയിൽ നിന്നുയർന്ന പരാതികൾക്കു പിന്നാലെ സൈന്യത്തിൽ നിന്നും പീഡന പരാതി.

സൈനികർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തെഴുതിയ പട്ടാളക്കാരനാണ് തന്നെ മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തന്‍റെ ദുരവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി അന്വേഷിക്കണമെന്നും പരാതി തെറ്റാണെന്നു തെളിഞ്ഞാൽ മരിക്കാൻ തയാറാണെന്നുമാണ് ലാൻസ് നായിക് യഞ്ജ പ്രതാപ് സിംഗ് പറയുന്നത്. ഡെറാഡൂണിലെ 42 ഇൻഫന്‍ററി ബ്രിഗേഡിലെ ലാൻസ് നായിക് ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സൈനികരുടെ വിവിധ വിഷമതകൾചൂണ്ടിക്കാട്ടി താൻ രാഷ്‌ട്ര പതിക്കും പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും കത്തയച്ചിരുന്നു. തുടർന്ന് പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകുകയും ചെയ്തു. എന്നാൽ, തന്‍റെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം മേലുദ്യോഗസ്ഥർ പീഡിപ്പിക്കുകയാണെന്നാണു പ്രതാപ് സിംഗ് പറയുന്നത്.

രാജ്യദ്രോഹിയെന്നു വിളിച്ചും കോർട്ട് മാർഷൽ ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയുമാണു മേലുദ്യോഗസ്ഥരുടെ പീഡനം. കഴിഞ്ഞ 15 വർഷമായി സൈനിക സേവനം നടത്തുന്നു. അധികാരം എപ്പോഴും ഉന്നതരോടൊപ്പമാണ്. ആരെങ്കിലും പരാതി ഉയർത്തിയാൽ അവരെ കുഴപ്പക്കാരാക്കി ചിത്രീകരിക്കാനാണു നീക്കം നടക്കുന്നത്. 2016 ജൂണ്‍ 15നാണ് രാഷ്‌ട്രപതിക്കും പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തെഴുതിയത്. മേലുദ്യോഗസ്ഥരുടെ ഷൂസ് പോളിഷ് ചെയ്യാൻ തങ്ങളെ നിയോഗിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്തെങ്കിലും രഹസ്യ വിവരങ്ങൾ ചോർത്തുകയോ പ്രധാനമന്ത്രിക്കുള്ള കത്തിൽ അത് പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതാപ് പറയുന്നു. തന്‍റെ പരാതിയിൻമേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതു മുതൽ പീഡനങ്ങൾ അസഹനീയമായി. ബ്രിഗേഡ് കമാൻഡർ തുടർച്ചയായി പീഡിപ്പിക്കുകയാണ്. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ആത്മഹത്യ ചെയ്യുമായിരുന്നു. എന്നാൽ താൻ ആത്മഹത്യ ചെയ്തില്ല.


അങ്ങനെ ചെയ്താൽ അത് തന്‍റെ സർവീസിനെ കളങ്കപ്പെടുത്തും എന്നതിനാലാണ് എല്ലാം സഹിച്ചതെന്നും സൈനികൻ തന്‍റെ വീഡിയോയിൽ പറയുന്നു. സാധാരണ ജവാന്മാർ മേലുദ്യോഗസ്ഥരുടെ പട്ടിയുമായി നടക്കാൻ പോകാനും അവരുടെ കുട്ടികളെ കളിപ്പിക്കലുമൊക്കെയാണ് ജോലിയെന്നും പ്രതാപ് സിംഗ് ചൂണ്ടിക്കാണിക്കുന്നു.

സൈനികന്‍റെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധിക്കുമെന്നാണ് പ്രതാപ് സിംഗിന്‍റെ വീഡിയോ ചർച്ചയായതിന് പിന്നാലെ ഇന്ത്യൻ ആർമിയുടെ പ്രതികരണം. സൈനികന്‍റെ വീഡിയോ പുറത്തായതിനു തൊട്ടുപിന്നാലെ തന്നെ ആർമി പ്രസ്താവന പുറത്തിറക്കി. വ്യക്തിഗത പരാതികളിൽ വേർതിരിച്ചെടുക്കാൻ കഴിയാത്തവണ്ണം ബൃഹത്താണ് കരസേന എന്നായിരുന്നു പ്രാഥമിക വിശദീകരണം. നിലിവിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സൈനികന്‍റെ പരാതിയിൽ പരിഹാരം കണ്ടെത്തുമെന്നും കരസേന വ്യക്തമാക്കി.

സെബി മാത്യു

പരാതികൾ പരസ്യമാക്കാതെ പെട്ടിയിലിടണമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: പരാതിയുള്ള സൈനികർ പരസ്യമായി പറയാതെ സേനയ്ക്കുള്ളിൽ തന്നെ ഒതുക്കി നിർത്തണമെന്നു കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. സേനയിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നോടു നേരിട്ടു പറയാമെന്നും കരസേനാ മേധാവി വ്യക്തമാക്കി. പട്ടിണിയിലും ദുരിതത്തിലുമുള്ള അതിർത്തി കാവലിനെ പറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പരാതികളും നിർദേശങ്ങളും സമർപ്പിക്കാൻ പരാതിപ്പെട്ടി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്ലാ സേനാ കേന്ദ്രങ്ങളിലുമുണ്ട്. പരാതികൾ ഇതിലൂടെ നൽകുകയാണു വേണ്ടത്. അല്ലാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്. പരാതികൾക്കുമേൽ ഉചിതമായ നടപടികൾ എടുക്കുമെന്നും കരസേനാ മേധാവി ഉറപ്പു നൽകി. ബിഎസ്എഫ്, സിആർപിഎഫ് ജവാൻമാർക്കു പിന്നാലെ കഴിഞ്ഞ ദിവസം മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി കരസേനയിലെ സൈനികനും രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.