കാണ്ഡഹാർ വിമാനറാഞ്ചലിന് ഐഎസ്ഐ പിന്തുണയുണ്ടായിരുന്നു: അജിത് ഡോവൽ
കാണ്ഡഹാർ വിമാനറാഞ്ചലിന് ഐഎസ്ഐ പിന്തുണയുണ്ടായിരുന്നു: അജിത് ഡോവൽ
Sunday, January 15, 2017 11:24 AM IST
ന്യൂഡൽഹി: കാണ്ഡഹാർ വിമാന റാഞ്ചൽ നടത്തിയ താലിബാൻ ഭീകരർക്ക് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ പിന്തുണയുണ്ടായിരുന്നെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ.

വാർത്ത, ഏജൻസിയായ റോയിട്ടേഴ്സിന്‍റെ മുൻ ഇന്ത്യൻ ബ്യൂറോ ചീഫ് മെയ്റ മക്ഡോണാൾഡ് എഴുതിയ ‘ഡിഫീറ്റ് ഈസ് ആൻ ഓർഫൻ: ഹൗ പാക്കിസ്ഥാൻ ലോസ്റ്റ് ദി ഗ്രേറ്റ് സൗത്ത് ഏഷ്യൻ വാർ’ എന്ന പുസ്തകത്തിലാണ് കാണ്ഡഹാർ മധ്യസ്ഥസംഘാംഗമായിരുന്ന ഡോവലിന്‍റെ വെളിപ്പെടുത്തൽ. ഐഎസ്ഐയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ തടവിലുണ്ടായിരുന്ന താലിബാൻ ഭീകരരെ മോചിപ്പിക്കാതെ വിമാനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്താനാകുമായിരുന്നെന്നും ഡോവൽ പറഞ്ഞു.

1999 ഡിസംബർ 24നാണ് ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി 814 കാഠ്മണ്ഡുവിൽ നിന്നു ഡൽഹിയിലേക്കുള്ള യാത്രയിൽ തീവ്രവാദികൾ റാഞ്ചിയത്. 189 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. റാഞ്ചിയ വിമാനത്തെ തീവ്രവാദികൾ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. പാക്കിസ്ഥാനിലെ ലാഹോർ വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി ലഭിക്കാത്തതിനെ തുടർന്നായിരുന്നു ഇത് ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന ഭീകരൻ മൗലാന മസൂദ് അസ്ഹർ, അഹമ്മദ് ഒമാർ സയിദ് ഷേയ്ക്, മുസ്താഖ് സർഗാർ എന്നിവരെ മോചിപ്പിക്കണമെന്നതായിരുന്നു റാഞ്ചികളുടെ ആവശ്യം. റാഞ്ചികൾ കീഴടങ്ങാൻ തയാറാകാതിരുന്നതോടെ താലിബാൻ ഭീകരരെ മോചിപ്പിക്കാതെ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും ഡോവൽ പറയുന്നു.


മധ്യസ്ഥ ചർച്ചക്കൾക്കായി ഞങ്ങളവിടെ എത്തുന്പോൾ ആയുധങ്ങളുമായി വലിയൊരു സംഘം താലിബാൻകാർ റണ്‍വേയിലുണ്ടായിരുന്നു. പിന്നീട് രണ്ട് ഐഎസ്ഐ ഉദ്യോഗസ്ഥർ അവിടേക്കു വന്നു. അതിലൊരാൾ മേജറായിരുന്നു. ഭീകരരുമായി നേരിട്ട് ഐഎസ്എ ആശയവിനിമയം നടത്തുന്നുണ്ടായിരുന്നു. ഞങ്ങൾ ഭീകരർക്കുമേൽ ചുമത്താൻ ശ്രമിച്ച എല്ലാ സമ്മർദ തന്ത്രങ്ങളും ഐഎസ്എ നീക്കിക്കൊണ്ടിരുന്നു. അവർക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗവും ഐഎസ്ഐ ഒരുക്കിക്കൊടുത്തിരുന്നതിനാൽ യാതൊരു ഭീതിയുമില്ലാതെയാണ് ഭീകരർ ഞങ്ങളോട് സംസാരിച്ചിരുന്നതെന്നും ഡോവൽ പറഞ്ഞതായി പുസ്തകത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.