അഖിലേഷിനെതിരേ മത്സരിക്കുമെന്നു മുലായം
അഖിലേഷിനെതിരേ മത്സരിക്കുമെന്നു മുലായം
Monday, January 16, 2017 11:42 AM IST
ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി യിൽ ഭൂരിപക്ഷം തെളിയിച്ച അഖിലേഷ് യാദവിന്‍റെ പക്ഷത്തിനാണു സൈക്കിൾ ചിഹ്നം ഉപയോഗിക്കാൻ അനുമതിയെന്ന് കമ്മീഷൻ വ്യക്തമാക്കി. പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവാണെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിച്ചു. മുലായത്തിന് പുതിയ ചിഹ്നം അനുവദിക്കും.

എന്നാൽ, സൈക്കിൾ ചിഹ്നത്തിനായി കോടതിയെ സമീപിക്കുമെന്ന് മുലായം പറഞ്ഞു. 42 പേജുള്ള ഉത്തരവിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത് പാർട്ടി അധ്യക്ഷൻ താനാണെന്ന മുലായം സിംഗിന്‍റെ വാദം പാർട്ടിയുടെ ആഭ്യന്തര തർക്കമാണെന്നാണ്. ഈ വിഷയം തങ്ങളുടെ അധികാര പരിധിക്കു പുറത്താണെന്നും സിവിൽ കോടതിയിൽ തീർപ്പാക്കണമെന്നും കമ്മീഷൻ നിർദേശിക്കുന്നു.

90 ശതമാനം എംഎൽഎമാരുടേയും പ്രതിനിധികളുടേയും പിന്തുണയുണ്ടെന്നായിരുന്നു അഖിലേഷ് വിഭാഗത്തിന്‍റെ വാദം. അഖിലേഷിനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്ത സമ്മേളനത്തിന് സാധുതയില്ലെന്ന് മുലായവും വാദിച്ചിരുന്നു. മുലായം സിംഗ് യാദവിനുവേണ്ടി ശിവ്‌പാൽ യാദവ്, മുതിർന്ന അഭിഭാഷകൻ മോഹൻ പരാശരൻ എന്നിവരും അഖിലേഷിനെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ, അമ്മാവൻ രാം ഗോപാൽ യാദവ് എന്നിവരുമാണു കമ്മീഷനു മുന്നിലെത്തിയത്.

മകൻ അഖിലേഷ് യാദവിനെതിരേ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു മുലായം സിംഗ് യാദവ് ഇന്നലെ പറഞ്ഞു. തന്‍റെ വാക്കുകൾ കേൾക്കാതെ ഇനിയും മുന്നോട്ടു പോയാലാണത്. അഖിലേഷ് ഇപ്പോൾ പ്രവർത്തിക്കുന്നത് അമ്മാവൻ രാം ഗോപാൽ യാദവിന്‍റെ ആജ്ഞാനുവർത്തി ആയിട്ടാണ്. രാം ഗോപാൽ യാദവ് ബിജെപിയുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കുന്ന ആളാണെന്നും മുലായം ആക്ഷേപിച്ചു.

സമാജ്് വാദി പാർട്ടി മുസ്‌ലിം വിരുദ്ധ പാർട്ടിയാണെന്ന മട്ടിലാണ് അഖിലേഷിന്‍റെ പ്രവർത്തനം. എത്ര പറഞ്ഞിട്ടും കൂട്ടാക്കുന്നില്ല. അഖിലേഷ് തന്നെ നേരിട്ടുവന്നു കണ്ടപ്പോഴും ഇക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. എന്നാൽ, ഇതൊന്നും കേൾക്കുന്നേയില്ലെന്ന മട്ടിലാണ് അഖിലേഷ് മുന്നോട്ടു പോകുന്നത്. താൻ മുസ്‌ലിംകൾക്കു വേണ്ടിയാണ് ജീവിച്ചത്. അവർക്കു വേണ്ടി മരിക്കാനും മടിയില്ല.


മുസ്‌ലിം സമുദായത്തിന് താത്പര്യം താൻ മത്സരിക്കണമെന്നാണെങ്കിൽ അഖിലേഷിനെതിരേ മത്സരിക്കുക തന്നെ ചെയ്യും. താൻ ഏറെ ത്യാഗങ്ങൾ സഹിച്ചു വളർത്തിക്കൊണ്ടു വന്ന പാർട്ടിയാണിത്. എന്നിട്ടും തന്‍റെ വാക്കുകൾക്കു അഖിലേഷ് ചെവി കൊടുക്കുന്നില്ലെന്നും മുലായം കുറ്റപ്പെടുത്തി.

ഇതിനു മുൻപ് സംസ്ഥാന ഡിജിപിയായി മുസ്‌ലിം വിഭാഗത്തിൽ നിന്നും ഒരാളെ നിയമിക്കുന്ന കാര്യത്തിൽ താൻ ഉറപ്പു നൽകിയതിന്‍റെ പേരിൽ അഖിലേഷ് തന്നോടു 15 ദിവസം സംസാരിക്കാൻ പോലും കൂട്ടാക്കിയില്ലെന്നും മുലായം പറഞ്ഞു. മുസ്‌ലിമിനെ പോലീസ് മേധാവിയാക്കാൻ അഖിലേഷ് ആഗ്രഹിച്ചില്ല. അഖിലേഷിന്‍റെ നിലപാട് ആ സമുദായത്തോടുള്ള അവഗണനയാണെന്നും മുലായം കുറ്റപ്പെടുത്തി.

പാർട്ടിയിൽ ഒരു ഭിന്നതയും ഇല്ലെന്നും അഖിലേഷ് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണു മുലായം പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പാർട്ടി ആസ്ഥാനത്തു വെച്ചായിരുന്നു മുലായം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന പ്രഖ്യാപനം അഞ്ഞൂറിലധികം വരുന്ന പ്രവർത്തകർക്കു മുന്നിൽ നടത്തിയത്.

അതിനിടെ, പ്രഖ്യാപനം നടത്തി മുലായം പാർട്ടി ആസ്ഥാനത്തു നിന്നും മടങ്ങിയതിനു തൊട്ടു പിന്നാലെ തന്നെ പാർട്ടി അഖിലേഷ് യാദവാണ് പാർട്ടി പ്രസിഡന്‍റെന്നു വ്യക്തമാക്കുന്ന ഫലകം പാർട്ടി ആസ്ഥാനത്തു പ്രത്യക്ഷപ്പെട്ടു. മുലായം സിംഗ് പാർട്ടി പ്രസിഡന്‍റ് എന്ന ഫലകത്തിനു തൊട്ടു താഴെയാണ് അഖിലേഷ് യാദവ് പാർട്ടി പ്രസിഡന്‍റ് എന്ന ഫലകം ഇപ്പോൾ ഇരിക്കുന്നത്. ഇതോടെ തങ്ങളും തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടാൻ ഒരുക്കമാണെന്നു സൂചനയാണ് അഖിലേഷ് പക്ഷം നൽകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.