ബിഎസ്എഫ് ജവാന്‍റെ പരാതിയിൽ രണ്ടു മേലുദ്യോഗസ്ഥർക്കു സ്ഥലംമാറ്റം
ബിഎസ്എഫ് ജവാന്‍റെ പരാതിയിൽ രണ്ടു മേലുദ്യോഗസ്ഥർക്കു സ്ഥലംമാറ്റം
Friday, January 20, 2017 2:42 PM IST
ന്യൂഡൽഹി: അതിർത്തിയിൽ ദുരിതജീവിതവും മോശം ഭക്ഷണവുമാണെന്ന് ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിന്‍റെ പരാതിയിൽ മേലുദ്യോഗസ്ഥർക്കു സ്ഥലം മാറ്റം. ജമ്മു കാഷ്മീരിലെ 29 ബറ്റാലിയനിലെ കമാൻഡിംഗ് ഓഫീസർ പി. കുമാറിനെയും സെക്കൻഡ് ഇൻ കമാൻഡിനെയും ത്രിപുരയിലേക്കു മാറ്റി. തേജ് ബഹാദൂറിന്‍റെ പരാതിയിൽ അന്വേഷണം നടക്കുന്നതിന്‍റെ ഭാഗമായി തന്നെയാണ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റമെന്നും ബിഎസ്എഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേജ് ബഹാദൂർ യാദവിന്‍റെ പരാതിയിൽ നീതിയുക്തമായ അന്വേഷണം നടത്താനാണ് സ്ഥലമാറ്റമെന്ന് ബിഎസ്എഫ് അറിയിച്ചു. ജവാന്മാർക്ക് റേഷൻ നൽകുന്നതിന്‍റെ മേൽനോട്ട ചുമതല ഉണ്ടായിരുന്നവരാണ് സ്ഥലം മാറ്റം ലഭിച്ച ഉദ്യോഗസ്ഥർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവനുസരിച്ച് ജവാന്മാർക്ക് നൽകുന്ന റേഷന്‍റെ വിതരണം, സംഭരണം,ശേഖരണം എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ബിഎസ്എഫ് തയാറാക്കുകയാണ്.

ജവാന്‍റെ ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് നേരത്തേ ബിഎസ്എഫ് അറിയിച്ചിരുന്നു. ജവാൻ മദ്യത്തിന് അടിമയാണെന്നും മോശം പെരുമാറ്റത്തിന് സ്ഥിരമായി അച്ചടക്കനടപടി നേരിട്ടയാളാണന്നും ബിഎസ്എഫ് ആരോപിച്ചിരുന്നു. മോശം ഭക്ഷണത്തിന്‍റെ ദൃശ്യം സഹിതം, ഈ ഭക്ഷണം കഴിച്ച് ഒരു ജവാന് പത്ത് മണിക്കൂർ ജോലി ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ച് ഫേസ്ബുക്ക് വീഡിയോ വഴിയാണ് ജവാൻ പരാതിപ്പെട്ടിരുന്നത്. പല ദിവസങ്ങളിലും അതിർത്തിയിൽ കാവൽ നിൽക്കുന്നത് വിശന്ന വയറോടെയാണെന്നും, ലഭിക്കുന്ന ഭക്ഷണം വളരെ മോശമാണെന്നുമായിരുന്നു യാദവിന്‍റെ പരാതി.


കരസേനയിൽനിന്നുൾപ്പടെ ജവാന്മാർ പിന്നീടു പരാതികൾ ഉന്നയിച്ചതോടെ സോഷ്യൽ മീഡിയയിൽ പരാതി ഉന്നയിച്ചാൽ നടപടിയെടുക്കുമെന്നു കരസേന മേധാവി ബിപിൻ റാവത്ത് മുന്നറിയിപ്പ് നല്കി. പരാതികൾ സേനയ്ക്കുള്ളിൽ നടപടിക്രമങ്ങൾ അനുസരിച്ച് ഉന്നയിക്കണമെന്നായിരുന്നു കരസേനാ മേധാവി അഭിപ്രാ യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.