ജെല്ലിക്കെട്ടിനായി ഓർഡിനൻസ്
ജെല്ലിക്കെട്ടിനായി ഓർഡിനൻസ്
Friday, January 20, 2017 2:42 PM IST
ന്യൂഡൽഹി: തമിഴ്നാട്ടിൽ ജെല്ലിക്കെട്ടും കാളപ്പോരും അനുവദിച്ചുള്ള ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കും. തമിഴ്നാട്ടിലും പുറത്തും ഉയർന്ന വ്യാപകമായ ജനാഭിപ്രായവും ചെന്നൈ മറീനാ ബിച്ചിൽ നാലുദിവസമായി തുടരുന്ന ജനകീയ പ്രതിരോധവും കണക്കിലെടുത്താണു നടപടി.

ഓർഡിനൻസിനു കേന്ദ്ര ആഭ്യന്തര, വനം-പരിസ്ഥിതി മന്ത്രാലയങ്ങൾ അംഗീകാരം നല്കി. ഇനി രാഷ്‌ട്രപതിയുടെ അംഗീകാരം ലഭിച്ചശേഷം സംസ്ഥാന ഗവർണർ ഓർഡിനൻസ് പുറപ്പെടുവിക്കും.

ഓർഡിനൻസിനുള്ള അംഗീകാരത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പനീർ ശെൽവം മാധ്യമ പ്രവർത്തകരെ അറിയിച്ചു. തമിഴ്നാട് അയച്ച കരട് ഓർഡിനൻസ് ഉച്ചയോടെ ആഭ്യന്തര മന്ത്രാലയം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് അയച്ചു.

അഭിപ്രായം രേഖപ്പെടുത്തി വനം പരിസ്ഥിതി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് തിരിച്ചുനൽകിയെന്ന് മന്ത്രി അനിൽ മാധവ് ദവെ വ്യക്തമാക്കി. സുപ്രീംകോടതി ഉത്തരവിടാൻ മാറ്റിവച്ചിരിക്കുന്ന വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടന ലംഘനമാണെന്നു ചില നിയമ വിദഗ്ധർ പറയുന്നു.


ജെല്ലിക്കെട്ട് പ്രശ്നത്തിൽ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ കേസിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്കു നീട്ടി. കേന്ദ്ര സർക്കാരിനു വേണ്ടി അറ്റോർണി ജനറൽ മുകുൾ റോഹ്തഗി ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. പ്രതിഷേധങ്ങളെത്തുടർന്ന് ക്രമസമാധാന പാലനം തമിഴ്നാട്ടിൽ വലിയ പ്രശ്നമാണെന്നും മൃഗസംരക്ഷണവും പാരന്പര്യ കായിക ഇനവും ഒന്നുപോലെ പരിഗണിക്കേണ്ടിയിരിക്കുന്നു എന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

ജെല്ലിക്കെട്ടിനും കാളയോട്ടത്തിനും അനുമതി നൽകി 2016 ജനുവരിയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ സാധുത ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.