ഫാ. ടോമിന്‍റെ മോചനം: കത്തോലിക്കാ കോണ്‍ഗ്രസ് ധർണ ഡൽഹിയിൽ ഫെബ്രുവരി ആറിന്
ഫാ. ടോമിന്‍റെ മോചനം: കത്തോലിക്കാ കോണ്‍ഗ്രസ് ധർണ ഡൽഹിയിൽ ഫെബ്രുവരി ആറിന്
Tuesday, January 24, 2017 2:26 PM IST
ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്ര സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ധർണ ഫെബ്രുവരി ആറിനു ഫരീദാബാദ് രൂപത അധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്യും.

ഡൽഹി അതിരൂപതാ ആർച്ച് ബിഷപ് ഡോ. അനിൽ കൂട്ടോ, ഗുഡ്ഗാവ് രൂപത ബിഷപ് ജേക്കബ് മാർ ബർണബാസ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാർ സഭയുടെ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ധർണയ്ക്കു ഫരീദാബാദ് രൂപതയാണ് ആതിഥേയത്വം വഹിക്കുന്നത്. ഫാ. ടോം ഭീകരരുടെ തടങ്കലിലായി മാസങ്ങൾ പിന്നിട്ടിട്ടും മോചിപ്പിക്കൻ സാധിക്കാത്തതിലുള്ള ക്രൈസ്തവരുടെ ആശങ്ക കേന്ദ്ര സർക്കാരിന്‍റെയും പാർലമെന്‍റിന്‍റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനാണു ധർണ. ധർണയിൽ കത്തോലിക്കാ കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് വി.വി. അഗസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി അഡ്വ. ബിജു പറയന്നിലം വിഷയാവതരണം നടത്തും.


ഡയറക്ടർ ഫാ. ജിയോ കടവി, ജോസുകുട്ടി മാടപ്പിള്ളി, ടോണി പുഞ്ചക്കുന്നേൽ, സ്റ്റീഫൻ ജോർജ്, ജോബി നീണ്ടുകുന്നേൽ, സെബാസ്റ്റ്യൻ, സെലിൻ സിജോ, സെലിൻ വിൻസന്‍റ്, ഫരീദാബാദ് പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സി.ജെ ജോസ്, സണ്ണി തുടങ്ങിയവർ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.