ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയെന്ന് കെ.എൻ. രാമചന്ദ്രൻ
ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയെന്ന് കെ.എൻ. രാമചന്ദ്രൻ
Tuesday, January 24, 2017 2:26 PM IST
ന്യൂഡൽഹി: കേന്ദ്ര ഇന്‍റലിജൻസ് ഉദ്യോഗസ്ഥർ കോൽക്കത്തയിൽ തന്നെ ബലമായി തട്ടിക്കൊണ്ടുപോയെന്ന് സിപിഐ(എംഎൽ) റെഡ്സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ. തന്‍റെ ഫോണും കൈയിലുണ്ടായിരുന്ന 3000 രൂപയും ഉദ്യോഗസ്ഥർ പിടിച്ചുപറിച്ചു. മറ്റൊരു പേരിലുള്ള ടിക്കറ്റും തന്നു രാജധാനി എക്സ്പ്രസിൽ ഡൽഹിയിലേക്ക് ബലമായി കയറ്റി വിടുകയായിരുന്നുവെന്നും രാമചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പശ്ചിമബംഗാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ രാമചന്ദ്രനെ 22നാണ് കേന്ദ്ര ഇന്‍റലിജൻസുകാരെന്നു സ്വയം പരിചയപ്പെടുത്തിയ സംഘം പിടിച്ചുകൊണ്ട് പോകുന്നത്. പരിപാടിയിൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പു നൽകി പിറ്റേ ദിവസം അവർ വിട്ടയയ്ക്കുകയായിരുന്നു.

കൊള്ളക്കാരെപ്പോലെയാണു സർക്കാർ പെരുമാറിയതെന്നും ബംഗാളിലെ ജനകീയ പ്രക്ഷോഭമായ ബൻഗർ മൂവ്മെന്‍റിനെ തകർക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്നും രാമചന്ദ്രൻ പറഞ്ഞു. വൈകാതെ കോൽക്കത്തയിലേക്ക് തിരിച്ചുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

22ന് ലക്നോയിൽ നിന്ന് നംഗൽദാം കോൽക്കത്ത എക്സ്പ്രസിലാണ് 5.15ന് കോൽക്കത്തയിൽ എത്തിയത്. സ്റ്റേഷനിലൂടെ നടക്കുമ്പോൾ ഒരു സംഘം വന്ന് കണ്ണും വായും മൂടിക്കെട്ടി ഒരു കാറിൽ തന്നെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ഒരു മണിക്കൂറോളം സഞ്ചരിച്ച ശേഷം നഗരത്തിലൊരിടത്തുള്ള ഒരു കെട്ടിടത്തിൽ എത്തിച്ചു. അവർ പെട്ടിയും മൊബൈൽഫോണും പിടിച്ചു മേടിച്ചു. ശരീരപരിശോധന നടത്തി. ആരാണെന്ന് ചോദിച്ചപ്പോൾ കേന്ദ്ര ഇന്‍റലിജൻസാണെന്ന് പറഞ്ഞു. വിനോദ് എന്ന് പേരുപറഞ്ഞ ഒരു ഉദ്യോഗസ്ഥനാണ് തന്നെ ചോദ്യം ചെയ്തതെന്നും അവരുടെ ഉന്നത ഉദ്യോഗസ്ഥരെ കാണണമെന്ന് താൻ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്നും രാമചന്ദ്രൻ പറഞ്ഞു.


കോടതിയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ അങ്ങനെയൊരു നിർദ്ദേശം ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ബംഗറിലെ പരിപാടിയിൽ നിങ്ങൾ ചെല്ലുന്നത് അവിടെ പ്രശ്നങ്ങൾ ഇരട്ടിയാക്കുമെന്ന് അവർ പറഞ്ഞു.

കുടുംബവുമായി ഫോണിൽ സംസാരിക്കാൻ പോലും അവർ സമ്മതിച്ചില്ല. പിറ്റെ ദിവസം ഉച്ചകഴിഞ്ഞ് അവർ കണ്ണുമൂടിക്കെട്ടി കേന്ദ്ര ഇന്‍റലിജൻസ് പശ്ചിമബംഗാൾ തലവനെന്ന് സ്വയം വിശേഷിപ്പിച്ച ആളുടെ അടുക്കൽ കൊണ്ടുപോയി. മൂന്നു മണിക്കൂർ യാത്ര ചെയ്താണ് അവിടെ എത്തിയത്. തന്‍റെ ചോദ്യങ്ങൾക്കൊന്നും അവർ മറുപടി പറഞ്ഞില്ലെന്നും രാമചന്ദ്രൻ പറഞ്ഞു.

തുടർന്ന് അവർ തന്നെ സിയാൽദ-ന്യൂഡൽഹി രാജധാനിയിൽ കയറ്റിവിട്ടു. ഫോണ്‍ അടുത്ത സ്റ്റേഷനിൽ വച്ച് കൈയിൽ തരാമെന്ന് പറഞ്ഞെങ്കിലും അതും തന്നില്ല. ഗുണ്ടകളെപ്പോലെയായിരുന്നു അവരുടെ പെരുമാറ്റം.

ബൻഗറിൽ സർക്കാർ കൊണ്ടുവരാൻ പോകുന്ന ജനങ്ങളെ ബാധിക്കുന്ന പദ്ധതിക്കെതിരായി സമരം നടത്തുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സമരത്തിൽ രക്തസാക്ഷികളായവരുടെ വീടുകൾ സന്ദർശിക്കാനുമാണ് ബംഗാളിൽ എത്തിയത്. പത്രസമ്മേളനം നടത്താനും പദ്ധതിയുണ്ടായിരുന്നു.

ഇതുകൊണ്ടൊന്നും തങ്ങളുടെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്തെ തൃണമൂൽ സർക്കാരും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ ശ്രമിക്കുന്ന കടുത്ത ഫാസിസ്റ്റ് നടപടിയാണ് സർക്കാരിന്‍റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.