കേരള ഹൗസിനു മുന്നിൽ ആർഎസ്എസ്-ബിജെപി പ്രതിഷേധം
Tuesday, January 24, 2017 2:26 PM IST
ന്യൂഡൽഹി: കേരളത്തിൽ സർക്കാരിന്‍റെ പിന്തുണയോടെ സിപിഎം കൊലപാതകവും ആക്രമണങ്ങളും നടത്തുകയാണെന്ന് ആരോപിച്ച് ഡൽഹിയിലെ കേരളാ ഹൗസിനു മുന്നിൽ ആർഎസ്എസ്- ബിജെപി പ്രതിഷേധം. കേരളാ ഹൗസിനു മുന്നിലും ജന്തർ മന്തറിലുമായി പ്രതിഷേധം സംഘടിപ്പിച്ച നേതാക്കൾ, സിപിഎം ആക്രമണത്തിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു പരാതി നൽകി.


അതേസമയം, ആർഎസ്എസ്- ബിജെപി പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി സന്ദർശനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ തന്നെ കേരളത്തിലേക്കു മടങ്ങി. കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അടക്കമുള്ളവരുമായി കൂടിക്കാഴ്ച നിശ്ചയിച്ചതു റദ്ദാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.


എന്നാൽ, തങ്ങൾ നിവേദനം നൽകുന്നതിനായി നേരത്തേ തന്നെ സമയം തേടിയിരുന്നതാണെന്നും തങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിലും പ്രതിഷേധത്തിലും ഭയപ്പെട്ടാണ് മുഖ്യമന്ത്രി പുലർച്ചെ മൂന്നരയ്ക്കു തിരുവനന്തപുരത്തേക്കു മടങ്ങിയതെന്നും ആർഎസ്എസ്- ബിജെപി നേതാക്കൾ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.