സ്വത്തുകേസ് നടത്തിപ്പ് ചെലവു നല്കാൻ കർണാടക തമിഴ്നാടിനോട് ആവശ്യപ്പെടും
Thursday, February 16, 2017 3:16 PM IST
ബംഗളൂരു: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്ക്കും മറ്റ് കൂട്ടുപ്രതികൾക്കുമെതിരേയുള്ള അനധികൃത സ്വത്ത് സന്പാദനക്കേസിന്‍റെ നടത്തിപ്പു ചെലവു നല്കണമെന്നു കർണാടക. സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്ന് ബംഗളൂരുവിലേക്കു കേസ് മാറ്റിയതിനുശേഷമുള്ള ചെലവുകൾ നല്കാൻ തമിഴ്നാടിനോട് ആവശ്യപ്പെടാൻ കർണാടക കാബിനറ്റ് തീരുമാനിച്ചതായി സംസ്ഥാന നിയമം-പാർലമെന്‍ററി കാര്യമന്ത്രി ടി.ബി. ജയചന്ദ്ര അറിയിച്ചു.

കാബിനറ്റിന്‍റെ തീരുമാനം തമിഴ്നാട് ചീഫ് സെക്രട്ടറിയെ വൈകാതെ അറിയിക്കും. 2003 ൽ കേസ് ബംഗളൂരുവിലേക്ക് മാറ്റിയതിനുശേഷം കർണാടക സർക്കാർ കേസ് നടത്തിപ്പിനും മറ്റുമായി കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമവകുപ്പിനു മാത്രം അഞ്ചു കോടി രൂപ ചെലവുണ്ട്. പോലീസ്, ജയിൽ വകുപ്പുമായി കൂടിയാലോചന നടത്തി കൃത്യമായ കണക്കുണ്ടാക്കി തമിഴ്നാടിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കേസിലെ പ്രതികളായ വി.കെ. ശശികല നടരാജൻ, നാത്തൂൻജെ.ഇളവരശി, സഹോ ദരീ പുത്രൻ വി.കെ. സുധാകരൻ എന്നിവർ പരപ്പന അഗ്രഹാര ജയിലിൽ തടവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.