പുതിയ അപ്പസ്തോലിക് നുണ്‍ഷ്യോയ്ക്കു ഡൽഹിയിൽ വരവേൽപ്
പുതിയ അപ്പസ്തോലിക് നുണ്‍ഷ്യോയ്ക്കു ഡൽഹിയിൽ വരവേൽപ്
Thursday, February 16, 2017 3:16 PM IST
ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അപ്പസ്തോലിക് നുണ്‍ഷ്യോ ആർച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്കു ഡൽഹിയിൽ ഉൗഷ്മള വരവേൽപ്. റോമിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഇന്നലെ രാവിലെ ഡൽഹിയിലെത്തിയ വത്തിക്കാൻ സ്ഥാനപതിക്ക് സിബിസിഐ പ്രസിഡന്‍റ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും നേതൃത്വത്തിലാണു സ്വീകരണം നൽകിയത്.

ഇന്ദിരാഗാന്ധി അന്താരാഷ്‌‌ട്ര വിമാനത്താവളത്തിൽ രാവിലെ എട്ടുമണിയോടെ എത്തിയ അപ്പസ്തോലിക് നുണ്‍ഷ്യോയെ സിബിസിഐ പ്രസിഡന്‍റ് കർദിനാൾ മാർ ക്ലിമീസ് ബാവ പൂച്ചെണ്ടു നൽകിയും കർദിനാൾ മാർ ആലഞ്ചേരി ഷാൾ പുതപ്പിച്ചും വരവേറ്റു. ഡൽഹി അതിരൂപത ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയും ഷാൾ നൽകി. ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് രൂപത ബിഷപ് ജേക്കബ് മാർ ബർണബാസ്, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് ഡോ. തിയഡോർ മസ്ക്രീനാസ്, വത്തിക്കാൻ സ്ഥാനപതികാര്യാലയത്തിലെ സെക്രട്ടറിമാരായ മോണ്‍. ഹെന്റിക് എം. ജഗോദ്സിൻസ്കി, മോണ്‍. തൂമോ ടി. വിന്പാരി തുടങ്ങിയവരും സ്വീകരണ ചടങ്ങിനെത്തി.

ഏഷ്യയിൽ ആദ്യമായാണു ജോലി ചെയ്യാൻ അവസരം ലഭിച്ചതെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന ദൗത്യം ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഏറ്റെടുക്കുന്നതെന്നും ആർച്ച്ബിഷപ് ദിക്വാത്രോ പറഞ്ഞു. ഇന്ത്യക്കു പുറമേ നേപ്പാളിന്‍റെ ചുമതലയും നുണ്‍ഷ്യോയ്ക്കുണ്ട്. രാഷ്‌‌ട്രപതി പ്രണാബ് മുഖർജിയെ നേരിൽ കണ്ടു മാർപാപ്പയുടെ ഒൗദ്യോഗിക നിയമനപത്രം നൽകുന്നതിനുള്ള തീയതി പിന്നീടു തീരുമാനിക്കും.

ഇന്ത്യയിലെത്തിയ ആർച്ച്ബിഷപ് ദിക്വാത്രോയുടെ ലാളിത്യവും പ്രസന്നതയും സ്വതസിദ്ധമായ തമാശകളും ഏറെ ഹൃദ്യവും സന്തോഷകരവുമായെന്നു കർദിനാൾമാരും മെത്രാപ്പോലീത്താമാരും മെത്രാന്മാരും പറഞ്ഞു. മുൻഗാമിയെ പോലെ ഇന്ത്യക്കു പ്രിയപ്പെട്ടവനായി പുതിയ നുണ്‍ഷ്യോയും മാറുമെന്നതിൽ സംശയമില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. ആർച്ച്ബിഷപ് ദിക്വാത്രോയെ മാർപാപ്പയുടെ പ്രതിനിധിയായി ലഭിച്ചതിൽ ദൈവത്തിനു നന്ദി പറയുന്നതായും ബിഷപ്പുമാർ കൂട്ടിച്ചേർത്തു.


ഫ്രാൻസിസ് മാർപാപ്പ ഈ വർഷാവസാനത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നതിനാൽ ആർച്ച്ബിഷപ് ദിക്വാത്രോയ്ക്കു ഭാരിച്ച ഉത്തരവാദിത്വങ്ങളാകും ഇന്ത്യയിലുള്ളത്. ആഗോളസഭയിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ വളർച്ചയ്ക്കും ഏകോപനത്തിനും ക്രിയാത്മക സംഭാവനകൾ നൽകാനും നുണ്‍ഷ്യോ താത്പര്യപ്പെടുന്നുവെന്നാണു സൂചന.

ഇറ്റലിയിലെ വിദേശകാര്യ വകുപ്പ് ആസ്ഥാനത്തും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും കൂടുതൽ കാലം പ്രവർത്തിച്ച ഡോ. ദിക്വാത്രോ ബോളീവിയയിലെ നുണ്‍ഷ്യോ ആയി പ്രവർത്തിച്ചു വരികയായിരുന്നു. ഏഷ്യയിൽ കൊറിയയും ജപ്പാനും മാത്രം മുന്പു സന്ദർശിച്ചിട്ടൂള്ള ഇദ്ദേഹത്തിന്‍റെ ഇന്ത്യയിലേക്കുള്ള ആദ്യ വരവുകൂടിയായിരുന്നു ഇന്നലെയെന്ന് സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് മസ്ക്രീനാസ് പറഞ്ഞു.

ഇന്ത്യക്കാരുമായും ഇന്ത്യൻ സംസ്കാരവുമായി പരിചയം നേടുന്നതിനായി റോമിലെ മലയാളികളുടേതടക്കമുള്ള ഇന്ത്യൻ വൈദിക, കന്യാസ്ത്രീ ഭവനങ്ങളിൽ ഡൽഹിയിലേക്കു തിരിക്കും മുന്പ് നുണ്‍ഷ്യോ സന്ദർശനം നടത്തിയിരുന്നു. ഡൽഹിയിലെത്തുന്പോൾ വലിയ സ്വീകരണം ഒഴിവാക്കണമെന്നും ഫ്രാൻസിസ് മാർപാപ്പയുടെ ലാളിത്യം മാതൃകയാക്കണമെന്നും നുണ്‍ഷ്യോ നേരത്തെ നിർദേശിച്ചിരുന്നു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.