മുംബൈ: ഡെബിറ്റ് കാർഡ് ഉപയോഗിച്ചു പണം നൽകുന്നതിന് ഈടാക്കുന്ന ചാർജ് വെട്ടിക്കുറയ്ക്കാൻ റിസർവ് ബാങ്ക് ഉദ്ദേശിക്കുന്നു.ഏപ്രിൽ ഒന്നിന് പുതിയ നിരക്ക് പ്രാബല്യത്തിലാകും. ഇപ്പോൾ എല്ലാ ഇടപാടുകൾക്കും ഒരേപോലെയുള്ള മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ആണുള്ളത്.
ഇനി ഇടപാടുകൾ നാലു വിഭാഗങ്ങളായി തിരിച്ച് നിരക്ക് നിശ്ചയിക്കും. 20 ലക്ഷം രൂപയിൽ താഴെ വിറ്റുവരവുള്ള വ്യാപാരികൾ, 20 ലക്ഷത്തിൽ കൂടുതലുള്ളവർ, പ്രത്യേക വിഭാഗത്തിൽ പെടുന്നവർ, റെയിൽവേ അടക്കം ഗവൺമെന്റ് വകുപ്പുകൾ എന്നു നാലായിട്ടാണു തിരിക്കുക. ഇവർക്ക് ചുമത്താവുന്ന നിരക്കുകളുടെ കരടു രൂപം പ്രസിദ്ധീകരിച്ചു.
ഗവൺമെന്റ് ഇടപാടിൽ 1000 രൂപ വരെ അഞ്ചുരൂപയും 2000 രൂപവരെ പത്തു രൂപയും 2001 മുതൽ 0.5 ശതമാനവുമാണ് നിരക്ക്. പരമാവധി ഈടാക്കാവുന്നത് 250 രൂപ. 20 ലക്ഷത്തിൽ താഴെ വിറ്റുവര വുള്ള കടകളിൽ പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) മെഷീൻ ഉപയോഗിച്ചാണെങ്കിൽ ഇടപാട് തുകയുടെ 0.4 ശതമാനം, ഡിജിറ്റലാണെങ്കിൽ 0.3 ശതമാനം എന്നിങ്ങനെ ചാർജ് ഈടാക്കും. പ്രത്യേക വിഭാഗം സ്ഥാ പനങ്ങ ളിലും ഇതേ നിരക്കാണ്. വിറ്റുവരവുള്ള കടകളിൽ ഇടപാട് തുകയുടെ 0.95 ശതമാനം സാധാരണ പിഒഎസിലും 0.85 ശതമാനം ഡിജിറ്റലും ഈടാക്കാം. ഈ കരടു നിർദേശങ്ങളെപ്പറ്റി 28നകം റിസർവ് ബാങ്കിനെ അഭിപ്രായം ധരിപ്പിക്കാം.
പ്രത്യേക വിഭാഗം സ്ഥാപനങ്ങളിൽ വൈദ്യുതി, വെള്ളം, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെന്റ് ആശുപത്രികൾ, ജനൗഷധി ശാലകൾ, രാസവളക്കട, വിത്തുകട, കർഷക ചന്തകൾ, പാൽ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ട്രാൻസ്പോർട്ട് കോർപറേഷനുകൾ, ഇൻഷ്വറൻസ്, മ്യൂച്വൽ ഫണ്ട്. റേഷൻകട, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ആർമി കാന്റീൻ എന്നിവ പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.