പിഡിപി സ്ഥാപക നേതാവ് കോണ്‍ഗ്രസിൽ
Saturday, February 18, 2017 2:03 PM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ ഭരണകക്ഷിയായ പിഡിപിയുടെ സ്ഥാപക നേതാക്കളിലൊരാളായ താരീഖ് ഹമീദ് കാരെ കോണ്‍ഗ്രസിൽ ചേർന്നു. എഐസിസി ആസ്ഥാനത്തു ഇന്നലെ നടന്ന ചടങ്ങിൽ കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി താരീഖിനെ കോണ്‍ഗ്രസിലേക്കു സ്വാഗതം ചെയ്തു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഇദ്ദേഹം എഐസിസിയിലെത്തിയത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ 40000ത്തോളം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണു താരീഖ് കാരെ വിജയിച്ചത്.


ഫാസിസ്റ്റ് ശക്തികളെ ചെറുത്തു തോൽപിക്കാൻ കഴിയുന്ന രാജ്യത്തെ ഏക പാർട്ടി കോണ്‍ഗ്രസാണെന്നും അതുകൊണ്ടാണു കോണ്‍ഗ്രസിൽ ചേരുന്നതെന്നും താരീഖ് കാരെ പറഞ്ഞു. ഫാസിസ്റ്റ് ശക്തികൾക്കെതിരായാണു 1999ൽ പിഡിപി രൂപീകരിച്ചത്.
എന്നാൽ ഇതിനു നേർവിപരീതമായി ബിജെപിയുമായി ചേർന്നാണു പിഡിപി 2014ൽ സർക്കാരുണ്ടാക്കിയത്. ബിജെപി സഖ്യത്തിനെതിരേ പല തവണ മുന്നറിയിപ്പു നൽകിയെങ്കിലും മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചെവിക്കൊണ്ടില്ല. അതിൽ പ്രതിഷേധിച്ചാണു രാജിയെന്ന് അദ്ദേഹം വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.