സ്റ്റെന്‍റ് ഉത്പാദനം: കന്പനികളോട് പൂർവസ്ഥിതി തുടരണമെന്നു കേന്ദ്രം
Tuesday, February 21, 2017 2:37 PM IST
ന്യൂഡൽഹി: കൊറോണറി സ്റ്റെന്‍റ് നിർമാതാക്കൾ വിലനിയന്ത്രണം അട്ടിമറിക്കുന്നതിനെതിരേ കർശന നടപടിക്കു ഗവൺമെന്‍റ്. നിർമാതാക്കൾ കഴിഞ്ഞ മാസങ്ങളിലെ തോതിൽ ഉത്പാദനം തുടരണമെന്നു നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറക്കി. 2013-ലെ ഔഷധവില നിയന്ത്രണ ഉത്തരവ് വകുപ്പ് 3 (1)-ൽ നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഇതിന് ഉത്തരവിറക്കിയത്.

നിർമാതാക്കളും ഇറക്കുമതിക്കാരും സ്റ്റെന്‍റ് മുൻപത്തെ അളവിൽ ലഭ്യമാക്കാനും ആഴ്ചതോറും അതിന്‍റെ കണക്ക് സമർപ്പിക്കാനും ഗവൺമെന്‍റ് ആവശ്യപ്പെട്ടു. തലേ ആഴ്ചയിലെ ഉത്പാദനം, വില്പന, അടുത്ത ആഴ്ചയിലെ ഉത്പാദനലക്ഷ്യം, വില്പനലക്ഷ്യം എന്നിവയാണ് അറിയിക്കേണ്ടത്. ആറു മാസത്തേക്കാണ് ഇപ്പോഴത്തെ ഉത്തരവിനു സാധുത.


ഇത്തരം അവശ്യചികിത്സാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ ഗവൺമെന്‍റിനു നല്കിയിട്ടുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് ഉത്തരവ്. കഴിഞ്ഞയാഴ്ച സ്റ്റെന്‍റുകളുടെ പരമാവധി വില 85 ശതമാനംകണ്ട് കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഗവൺമെന്‍റിനുവേണ്ടി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ആണു വില നിയന്ത്രിച്ചത്. ഇതേത്തുടർന്നു കന്പനികളും വിതരണക്കാരുംകൂടി സ്റ്റെന്‍റുകൾക്കു കൃത്രിമക്ഷാമം ഉണ്ടാക്കാൻ ശ്രമിച്ചുവരികയാണ്. നിശ്ചയിച്ച പരമാവധി വിലയോട് വാറ്റ് (മൂല്യവർധിത നികുതി) മാത്രമേ ചേർക്കാവൂ എന്നും മറ്റൊരു ചാർജും ചുമത്താൻ പാടില്ലെന്നും കേന്ദ്ര ഗവൺമെന്‍റ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.