മുംബൈ: ബൃഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ ഉൾപ്പെടെ 10 കോർപറേഷനുകളിലേക്കും 11 ജില്ലാ പരിഷത്തുകളിലേക്കും 118 പഞ്ചായത്ത് സമിതികളിലേക്കും ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്.
മുംബൈയിലാണു റിക്കാർഡ് പോളിംഗ്, 52.17%. മറ്റിടങ്ങളിലെ പോളിംഗ് ശതമാനം: താനെ 53.11%, ഉൽഹാസ് നഗർ 46.83%, നാസിക് 52.63%, പൂന 49.52%, പ്രിംപി-ചിഞ്ച്വാദ് 51.86%, സോളാപുർ 44%, അലോക 51.62%, അമരാവതി 42.39%, നാഗ്പുർ 49.95% എന്നിങ്ങനെയാണു മറ്റിടങ്ങളിലെ പോളിംഗ്. 23 നാണു വോട്ടെണ്ണൽ. 2275 സ്ഥാനാർഥികളാണു മത്സരരംഗത്തുണ്ടായിരുന്നത്. 1.95 കോടി ആളുകളാണ് ഇവരുടെ വിധി നിർണയിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
റെയിൽവേ മന്ത്രി സുരേഷ് പ്രഭു, കേന്ദ്ര ഗതാഗത മന്ത്രി നിതിൽ ഗഡ്കരി, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ എന്നിവർ മുംബൈ, നാഗ്പുർ, പൂന എന്നിവിടങ്ങളിൽ സമ്മതിദാനം വിനിയോഗിച്ചു. ബിജെപി എംപിയും നടിയുമായ ഹേമമാലിനി, സിനിമാതാരങ്ങളായ ഷാരുഖ് ഖാൻ, രേഖ, രൺബീർസിംഗ്, ജോൺ ഏബ്രഹാം തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. വോട്ട് ബഹിഷ്കരിക്കാനുള്ള നക്സലുകളുടെ ആഹ്വാനത്തെത്തുടർന്ന് ഗഡ്ചിരോലിയിൽ ആരും വോട്ട് രേഖപ്പെടുത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.