സിബിഎസ്ഇ: പാഠപുസ്തകങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റുകളിൽ പരസ്യപ്പെടുത്തും
സിബിഎസ്ഇ: പാഠപുസ്തകങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റുകളിൽ പരസ്യപ്പെടുത്തും
Wednesday, February 22, 2017 2:30 PM IST
ന്യൂഡൽഹി: സിബിഎസ്ഇ അനുബന്ധ സ്വകാര്യ സ്കൂളുകളിലെ പാഠപുസ്തകങ്ങളുടെ വിശദ വിവരങ്ങൾ വെബ്സൈറ്റുകളിൽ പരസ്യപ്പെടുത്തണമെന്നു നിർദേശം. സുതാര്യത ഉറപ്പു വരുത്തുന്നതിനും രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും പുസ്തകത്തിലെ ഉള്ളടക്കങ്ങളിൽ പരാതിയുണ്ടെങ്കിൽ കണ്ടെത്തുന്നതിനുമാണു പുതിയ നിർദേശമെന്നാണു വിശദീകരണം.

സിബിഎസ്ഇ അനുബന്ധ സ്വകാര്യ സ്കൂളുകളിലെ പാഠപുസ്തകങ്ങളെല്ലാം തന്നെ മാനേജർമാരും സ്കൂൾ പ്രിൻസിപ്പൽമാരും വായിച്ചുവെന്ന് ഉറപ്പു വരുത്തിയിരിക്കണം. അതിനുശേഷം മാത്രമേ പുസ്തകങ്ങൾ വിദ്യാർഥികളുടെ കൈവശമെത്തിക്കാവു. പുസ്തകങ്ങളിൽ അപകീർത്തികരമോ മറ്റു വിവാദ ഉള്ളടക്കങ്ങളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാനേജർമാരും പ്രിൻസിപ്പൽമാരും ഉത്തരവാദികളായിരിക്കും.

ശ്വസന പ്രക്രിയയുടെ പ്രാധാന്യത്തെക്കുറിച്ചു പഠിപ്പിക്കാൻ പൂച്ച ശ്വാസം മുട്ടി മരിക്കുന്നത് ചിത്രീകരിച്ച ഡൽഹി സ്കൂളിലെ പാഠഭാഗം വിവാദമായതിനെത്തുടർന്നാണു പുതിയ നിർദേശം. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്‍റെ നിർദേശത്തെത്തുടർന്നാണു സിബിഎസ്ഇ പുതിയ മാർഗ നിർദേശം ഇറക്കിയത്. ഡൽഹി സ്കൂളിലെ പാഠഭാഗം വിവാദമായതിനെ തുടർന്ന് സ്കൂൾ അധികൃതർ പുസ്തകം പിൻവലിക്കുകയും പബ്ളിഷർ മാപ്പു പറയുകയും ചെയ്തിരുന്നു.

കുട്ടികളെ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ സംബന്ധിച്ച് സ്കൂൾ അധികൃതർക്ക് പൂർണ ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്. ഓരോ സ്കൂളും തങ്ങളുടെ പാഠപുസ്തകങ്ങളുടെ വിശദ വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചാൽ രക്ഷിതാക്കൾ ഉൾപ്പടെയുള്ളവർക്ക് ഇതു വിലയിരുത്താൻ കഴിയും. ഇത്തരം സുതാര്യത വിവാദങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ ഉപകരിക്കുമെന്നും സിബിഎസ്ി വിശദീകരിക്കുന്നു. സ്കൂളുകളിൽ എൻസിഇആർടിയുടെ പുസ്തകങ്ങൾക്കു പ്രചാരം ഏറുന്നതോടെ സ്വകാര്യ പ്രസാധകരെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടാകില്ല. പാഠപുസ്തകങ്ങളുടെ വിലയേറുന്നതും ഇതിലൂടെ ഒഴിവാക്കാൻ കഴിയും. എന്നാൽ, എൻസിഇആർടി പുസ്തകങ്ങൾ മാത്രമേ വാങ്ങാവു എന്നു നിർബന്ധമില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.