കസ്തൂരിരംഗൻ: ഒരു റിപ്പോർട്ടും അംഗീകരിച്ചിട്ടില്ലെന്നു കേന്ദ്രം
കസ്തൂരിരംഗൻ: ഒരു റിപ്പോർട്ടും അംഗീകരിച്ചിട്ടില്ലെന്നു കേന്ദ്രം
Wednesday, February 22, 2017 2:30 PM IST
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ടും അന്തിമമായി അംഗീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേരളം നൽകിയ റിപ്പോർട്ട് തടസമാകുമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇക്കാര്യത്തിൽ ആശങ്കയറിയിച്ച കേരളത്തിൽ നിന്നുള്ള എംപിമാരായ ജോയ്സ് ജോർജ്, എ. സന്പത്ത് എന്നിവരോടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവേ ഇക്കാര്യം വ്യക്തമാക്കിയത്.


കരട് വിജ്ഞാപനത്തിന്‍റെ കാലാവധി മാർച്ച് രണ്ടിന് അവസാനിക്കുന്നതിനാൽ വീണ്ടും പുതുക്കി ഇറക്കുമെന്നും മന്ത്രി എംപിമാരോടു വ്യക്തമാക്കി. കരടിന്‍റെ പുനഃർ വിജ്ഞാപനത്തിൽ ഇളവുകൾ അനുവദിച്ചേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചതായി എം.പിമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ പൂർണമായും നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങൾ നിയന്ത്രണങ്ങളായി ചുരുക്കുന്ന കാര്യമാണ് മന്ത്രാലയം പരിഗണിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.