എസ്ബിഐ എടിഎമ്മിൽ 2000 രൂപയുടെ കള്ളനോട്ട്
എസ്ബിഐ എടിഎമ്മിൽ 2000 രൂപയുടെ കള്ളനോട്ട്
Wednesday, February 22, 2017 2:41 PM IST
ന്യൂഡൽഹി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ച് 100 ദിവസം പിന്നിട്ടതിനു പിന്നാലെ 2,000രൂപയുടെ വ്യാജനോട്ടുകൾ എടിഎം കൗണ്ടറുകളിൽ നിന്നും കിട്ടി. ദക്ഷിണ ഡൽഹിയിലെ എസ്ബിഐ എടിഎമ്മിൽ നിന്നാണ് 2,000ന്‍റെ കള്ളനോട്ട് ലഭിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച ഈ നോട്ടുകളിൽ സുരക്ഷാ അടയാളങ്ങളുടെ സ്ഥാനത്തു നിറയെ പരിഹാസങ്ങളാണുള്ളത്.

ഹിന്ദി ലിപിയിൽ ഭാരതീയ മനോരഞ്ചൻ ബാങ്ക് എന്നാണ് അച്ചടിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ വ്യാജനോട്ട് എന്നു തോന്നിക്കുന്ന 2,000 ന്‍റെ കറൻസികളാണ് സംഗം വിഹാറിലെ ടി പോയിന്‍റിലുള്ള എടിഎമ്മിൽ നിന്നും കോൾ സെന്‍റർ ജോലിക്കാരനായ യുവാവിനു ലഭിച്ചത്. കള്ളനോട്ട് തടയുന്നതിനായി ഉയർന്നമൂല്യമുള്ള നോട്ടുകൾ പിൻവലിക്കുകയും അതിനു പകരമായി സർക്കാർ പുറത്തിറക്കുകയും ചെയ്ത കറൻസിയിലെ ഏറ്റവും മൂല്യമുള്ള നോട്ടിന്‍റെ വ്യാജൻ എടിഎം കൗണ്ടറിൽ എത്തിയതെന്നതു വൻസുരക്ഷാ വീഴ്ചയായാണ് കാണുന്നത്.

ഈ മാസം ആറിന് എടിഎമ്മിൽ നിന്നും 8,000 രൂപ പിൻവലിക്കാൻ രാത്രിയാണ് യുവാവ് എത്തിയത്. എടിഎമ്മിൽ നിന്നും ലഭിച്ച നാലുനോട്ടും കള്ളനോട്ടുകളായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. യുവാവിനു ലഭിച്ച നോട്ടുകളിലെ സീരിയൽ നന്പർ എല്ലാം 000000 ആണ്. രൂപ അടയാളമില്ല.


റിസർവ് ബാങ്ക് മുദ്രയ്ക്കു പകരം പികെ മുദ്രയുള്ള നോട്ടിൽ രണ്ടായിരം രൂപയ്ക്ക് തുല്യമായ മൂല്യം നൽകുമെന്ന ഗവർണറുടെ പ്രസ്താവനയ്ക്കു പകരം ഇതിനു തുല്യമായ കൂപ്പണ്‍ നൽകുമെന്നാണു പറയുന്നത്. യുവാവിന്‍റെ പരാതിയെത്തുടർന്ന് എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ എടിഎമ്മിലെത്തി പരിശോധിച്ചപ്പോൾ വ്യാജനോട്ടുകൾ യഥേഷ്ടം കണ്ടെത്തിയതായി മുതിർന്ന പോലിസ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

എടിഎം കൗണ്ടറിലെ ഒരു ബണ്ടിലുള്ള നോട്ടിലാണ് വ്യാജൻ കണ്ടെത്തിയത്. ഇതേത്തുടർന്ന് സംഗം വിഹാർ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം, പോലിസിന് സംഗം വിഹാറിൽനിന്ന് ഇതുവരെ ഇത്തരത്തിൽ രണ്ടാമതൊരു പരാതി ലഭിച്ചിട്ടുമില്ല. സംഭവം അന്വേഷിക്കാനായി സംഗം വിഹാറിലെ എടിഎം കൗണ്ടറിലേക്ക് എസ്ബിഐ അധികൃതർ വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്.

മൂന്നാഴ്ചക്കുള്ളിൽ പശ്ചിമബംഗാളിലെ മാൾഡയിൽ നിന്നു മാത്രം നാലുലക്ഷം വിലമതിക്കുന്ന രണ്ടായിരം രൂപയുടെ കള്ളനോട്ടുകൾ ബിഎസ്എഫ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഏറ്റവുമധികം സുരക്ഷഉറപ്പുനൽകുന്ന എസ്ബിഐയുടെ എടിഎം കൗണ്ടറിൽ നിന്നു കള്ളനോട്ട് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.