മംഗളൂരുവിൽ സിപിഎം ഓഫീസിന് തീയിട്ടു
മംഗളൂരുവിൽ സിപിഎം ഓഫീസിന് തീയിട്ടു
Thursday, February 23, 2017 3:05 PM IST
മംഗളൂരു: മതസൗഹാർദ റാലിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മംഗളൂരുവിൽ എത്താനിരിക്കെ സിപിഎം ഓഫീസിന് അജ്ഞാതർ തീയിട്ടു. ഉള്ളാൾ തൊക്കോട്ട് ടൗണിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിനാണു തീയിട്ടത്. പിണറായിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ഇവിടെ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു സംഭവം.

സമീപ പ്രദേശത്തെ കച്ചവടക്കാരനാണ് രാവിലെ ഓഫീസിൽനിന്നും പുക ഉയരുന്നതു കണ്ടത്. തുടർന്ന് കടയുടമ പാർട്ടി പ്രവർത്തകരെ വിവരമറിയിക്കുകയും പ്രവർത്തകർ പോലീസിനെ വിളിക്കുകയുമായിരുന്നു. പോലീസ് സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പുസ്തകങ്ങളും ഫയലുകളും അലമാരയും ഫർണിച്ചറുകളും കത്തിനശിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു.
നാളെയാണ് മംഗളൂരുവിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന മത സൗഹാർദ്ദ റാലി നടക്കുന്നത്.


പിണറായി വിജയന്‍റെ സന്ദർശനം നടക്കുന്ന ദിവസം മംഗളൂരുവിൽ സംഘ്പരിവാർ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിൽ സംഘപരിവാർ പ്രവർത്തകർക്കു നേരേ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് പിണറായി വിജയന്‍റെ പരിപാടി നടക്കുന്ന ദിവസം തന്നെ മംഗളൂരുവിൽ സംഘപരിവാർ സംഘടനകൾ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരുവിൽ പ്രവേശിക്കാൻ പിണറായി വിജയനെ അനുവദിക്കില്ലെന്നാണ് ബിജെപിയും പ്രഖ്യാപിച്ചിരിക്കുന്നത്.

പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ ഇന്ന് സംഘപരിവാർ സംഘടനകൾ പ്രകടനവും പൊതുസമ്മേളനവും നടത്തുന്നുണ്ട്. പിണറായിയുടെ സന്ദർശനം ദക്ഷിണകന്നഡ ജില്ലയിൽ രാഷ്‌ട്രീയ സംഘർഷത്തിന് ഇടയാക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് സഞ്ജീവ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.