എബിവിപിക്കെതിരേ കാർഗിൽ രക്തസാക്ഷി മൻദീപ് സിംഗിന്‍റെ മകൾ
എബിവിപിക്കെതിരേ  കാർഗിൽ രക്തസാക്ഷി മൻദീപ് സിംഗിന്‍റെ മകൾ
Saturday, February 25, 2017 2:06 PM IST
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് എബിവിപിക്കെതിരേ കാർഗിൽ രക്തസാക്ഷി മൻദീപ് സിംഗിന്‍റെ മകൾ ഗുർമെഹർ കൗർ. ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള രാംജാസ് കോളജിലെ വിദ്യാർഥി സംഘർഷത്തെക്കുറിച്ച് ഗുൽമോഹറിന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് ആർഎസ്എസ് അനുകൂല സംഘടനക്കെതിരേ വിമർശനമുള്ളത്.

തനിക്ക് എബിവിപിയെ ഭയമില്ലെന്ന ഫോട്ടോ മുഖചിത്രമാക്കിയിട്ട പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലായത്. എനിക്ക് എബിവിപിയെ ഭയമില്ല. ഞാൻ ഒറ്റയ്ക്കുമല്ല, ഈ രാജ്യത്തെ മുഴുവൻ വിദ്യാർഥികളും എനിക്കൊപ്പമാണ്’ എന്ന് എഴുതിയ പേപ്പറുമായി നിൽക്കുന്ന ചിത്രം കഴിഞ്ഞദിവസമാണ് ഗുർമെഹർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ’വിദ്യാർഥികൾ എബിവിപിക്കെതിരേ’ എന്ന ഹാഷ് ടാഗും പേപ്പറിൽ എഴുതിയിട്ടുണ്ടായിരുന്നു. രണ്ടായിരത്തിലധികം പേരാണ് ഇതിനകം പോസ്റ്റ് പങ്കിട്ടത്. പേപ്പറുമായി നിൽക്കുന്ന ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പങ്കുവച്ച ഗുർമെഹർ രാജ്യത്തെ മറ്റുവിദ്യാർഥികളോടും എ.ബി.വി.പിക്കെതിരായ പ്രചാരണത്തിൽ പങ്കുചേരാൻ ആഹ്വാനംചെയ്യുകയും ചെയ്തു. ലേഡീ ശ്രീറാം കോളജിലെ വിദ്യാർഥിനിയാണ് ഗുർമെഹർ.

രാംജാസ് കോളജിൽ നടന്ന സെമിനാറിൽ ജെഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഉമർ ഖാലിദിനെ സംസാരിക്കാൻ അനുവദിക്കാതിരുന്ന എബിവിപിയുടെ നടപടി കാന്പസിൽ വിദ്യാർഥി സംഘർഷത്തിനു കാരണമായിരുന്നു. എബിവിപി പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേൽക്കുകയും ചെയ്തു. ഇതേതുടർന്നാണ് എബിവിപിക്കെതിരായ പ്രചാരണവുമായി ഗുർമെഹർ കൗറും രംഗത്തുവന്നത്. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള രാംജാസ് കോളേജിൽ എബ.വിപിയുടെ അതിക്രമമാണ് നടക്കുന്നതെന്ന് ഗുർമെഹർ പറഞ്ഞു. നിങ്ങളുടെ കല്ലേറു ഡൽഹിയിൽ സമരരംഗത്തുള്ള വിദ്യാർഥികൾക്കു നേരെ മാത്രമല്ല മറിച്ചു മുഴുവൻ വിദ്യാർഥി സമൂഹത്തിനും നേർക്കാണെന്നും അവർ പറഞ്ഞു. രാജ്യദ്രോഹികളുടെ കൂടെ കൂടരുതെന്നും അവരുടെ വലയിൽ പെട്ടുപോവരുതെന്നും നിരവധി എബിവിപി പ്രവർത്തകരാണ് ഗുർമെഹറിന്‍റെ പോസ്റ്റിനടിയിൽ അഭിപ്രായപ്പെടുന്നത്.


നേരത്തെ യുദ്ധത്തിലൂടെ അച്ഛനെ നഷ്ടമായതിന്‍റെ വേദനയും യുദ്ധമുണ്ടാക്കിയ നഷ്ടങ്ങളെയും കുറിച്ച് ഗുർമെഹർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഏറെ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രണ്ടാം വയസിലാണ് ഗുർമെഹറിന്‍റെ അച്ഛൻ കാർഗിലിൽ രക്തസാക്ഷിയായത്. ഇക്കാരണത്താൽ ചെറുപ്പത്തിൽ പാക്കിസ്ഥാനോടും പാക്കസ്ഥാനികളോടും കടുത്ത പകയുമായാണ് കുട്ടിക്കാലം പിന്നിട്ടതെന്ന് അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ആറാംവയസ്സിൽ ഇക്കാരണത്താൽ ബുർ ഖധരിച്ച ഒരുസ്ത്രീയെ ആക്രമിക്കുകയുംചെയ്തു. പിന്നീട് അമ്മയാണു പറഞ്ഞുതന്നത്. പാക്കിസ്ഥാനല്ല യുദ്ധമാണ് അച്ഛനെ കൊലപ്പെടുത്തിയത് എന്നും ഗുർമെഹർ വീഡിയോയിൽ വ്യക്തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.