ഇൻഡോർ: നിരോധിത സംഘടനയായ സിമിയുടെ തലവൻ സഫ്ദർ ഹുസൈൻ നഗ്രോയിയെയും പത്തു കൂട്ടാളികളെയും രാജ്യദ്രോഹം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് ഇൻഡോറിലെ പ്രത്യേക കോടതി ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിച്ചു. സഫ്ദർ ഹുസൈനു പുറമേ ഹാഫിസ് ഹുസൈൻ, അമിൽ പർവാസ്, ശിവിലി, ഖമറുദ്ദീൻ, ഷാദുലി, ഖുമ്റാൻ, അൻസർ, അഹമ്മദ് ബെയ്ഗ്, യാസിൻ, മൻറോസ് എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. സഫ്ദർ ഹുസൈൻ, പർവാസ്, ഖമറുദ്ദീൻ, ഖുംറാൻ, ശിവിലി, അഹമ്മദ് ബെയ്ഗ്, ഹുസൈൻ എന്നിവർക്കെതിരേ ആയുധനിയമം, രാജ്യത്തിനെതിരേ യുദ്ധംചെയ്യൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
2008 മേയ് 27നു പുലർച്ചെയായിരുന്നു ആയുധങ്ങളും ലഘുലേഖകളും ഉൾപ്പെടെ വസ്തുക്കളുമായി ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടകവസ്തുക്കളും പ്രതികളിൽനിന്നു പിടിച്ചെടുത്തിരുന്നു.
പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികളെ വീഡിയോ കോൺഫറൻസിലൂടെയാണു പ്രത്യേക കോടതി ജഡ്ജി ബി.കെ. പാലോദ ശിക്ഷാവിധി അറിയിച്ചത്. പ്രതികളുടെ അപേക്ഷയെത്തുടർന്നായിരുന്നു നടപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.