ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് അഭ്യൂഹം
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന് അഭ്യൂഹം
Sunday, March 19, 2017 12:04 PM IST
അഹമ്മദാബാദ്: ഉത്തർപ്രദേശിൽ നേടിയ ഉജ്വലവിജയത്തിന്‍റെ പശ്ചാത്തലത്തിൽ ഗുജറാത്ത് തെരഞ്ഞെടുപ്പ് നേരത്തേയാക്കാൻ ബിജെപി ആലോചിക്കുന്നു. ഇക്കാര്യം ഔദ്യോഗികമായി ബിജെപി നേതാക്കൾ നിരാകരിക്കുന്നുണ്ടെങ്കിലും ജൂലൈയിലോ സെപ്റ്റംബറിലോ തെരഞ്ഞെടുപ്പു നടക്കുമെന്നാണു ബിജെപിയിലും കോൺഗ്രസിലെയും ചില നേതാക്കളുടെ അഭിപ്രായം.

ഡിസംബറിലാണു ഗുജറാത്ത് നിയമസഭയുടെ കാലാവധി അവസാനിക്കുക. സർക്കാരിന് അഞ്ചു വർഷത്തേക്കാണു ജനവിധി ലഭിച്ചിരിക്കുന്നതെന്നും അതു പൂർത്തിയാക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. ഡിസംബറിലായിരിക്കും തെരഞ്ഞെടുപ്പു നടക്കുകയെന്നും രൂപാനി കൂട്ടിച്ചേർത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും സ്വന്തം സംസ്ഥാനത്ത് വൻ വിജയം ബിജെപിയുടെ അഭിമാനപ്രശ്നമാണ്. യുപിയിൽ 325, ഗുജറാത്തിൽ 150 എന്ന മുദ്രാവാക്യം വിവിധയിടങ്ങളിൽ ഉയർന്നുകഴിഞ്ഞു. ഗുജറാത്തിൽ 182 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.


യുപിയിലേതിനു സമാനമായ അന്തരീക്ഷമല്ല ഗുജറാത്തിലെന്നതു ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്. പട്ടേൽ സമരം, ദളിത് പ്രക്ഷോഭം, തലയെടുപ്പുള്ള നേതാവിന്‍റെ അഭാവം, ഭരിച്ചതുമൂലമുള്ള ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ബിജെപി നേരിടുന്ന പ്രശ്നങ്ങളാണ്.

തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്നു പ്രധാന പ്രതിപക്ഷമായ കോൺഗ്രസും പ്രതീക്ഷിക്കുന്നു. ഏതു സമയം തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും കോൺഗ്രസ് സജ്ജമാണെന്നു പ്രതിപക്ഷനേതാവ് ശങ്കർ സിംഗ് വഗേല പറഞ്ഞു. സ്ഥാനാർഥികളെ തെരഞ്ഞെടുക്കുന്ന പ്രകിയ ആരംഭിച്ചുവെന്നും ഇതുവരെ 1,540 പേർ സ്ഥാനാർഥിത്വത്തിന് അപേക്ഷ സമർപ്പിച്ചുവെന്നും കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.
ഗുജറാത്തിൽ വൻ പ്രതീക്ഷ പുലർത്തുന്ന ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് നേരത്തെയുണ്ടാകുമെന്നു വിലയിരുത്തുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.