ജാട്ട് പ്രക്ഷോഭം നീട്ടിവച്ചു
ജാട്ട് പ്രക്ഷോഭം നീട്ടിവച്ചു
Sunday, March 19, 2017 12:20 PM IST
ന്യൂഡൽഹി: കേന്ദ്ര- സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തി ഇന്നു തുടങ്ങാനിരുന്ന സംവരണ പ്രക്ഷോഭം ജാട്ട് സമുദായക്കാർ ഉപാധികളോടെ 15 ദിവസത്തേക്കു നീട്ടിവച്ചു.

ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി ഇന്നലെ നടത്തിയ ചർച്ചയെ തുടർന്നാണ് പിന്മാറ്റം. തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ ഏപ്രിൽ ഒന്നു മുതൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന് സമുദായ നേതാക്കൾ സംയുക്തമായി അറിയിച്ചു.

ജാട്ട് വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതിനായി ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ ചെയർമാനെയും അംഗങ്ങളെയും ഉടൻ നിയമിക്കുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും ഖട്ടർ സമരസമിതി നേതാക്കൾക്ക് ഉറപ്പ് നൽകി.

സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജാട്ട് വിഭാഗത്തിലുള്ള നാല് സമുദായങ്ങൾക്ക് സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍റിലും ജന്തർമന്തറിലുമായി ട്രാക്ടർ ഉപയോഗിച്ചുള്ള പ്രക്ഷോഭ സമരത്തിനാണ് സമരസമിതി ആഹ്വാനം ചെയ്തിരുന്നത്. പ്രക്ഷോഭം കലാപമായി മാറുമെന്ന സാഹചര്യത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്‍റെ നേതൃത്വത്തിൽ സമരസമിതി നേതാക്കളുമായി ഇന്നലെ ചർച്ച നടത്തുകയായിരുന്നു. കേന്ദ്ര ഉരുക്കുമന്ത്രി ചൗധരി ബീരേന്ദർ സിംഗ്, കേന്ദ്ര നിയമ സഹമന്ത്രി പി.പി. ചൗധരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.


ജാട്ട് സമുദായക്കാർക്ക് സംവരണം നൽകുമെന്ന ഉറപ്പു നൽകിയിട്ടുള്ളതാണ്. എന്നാൽ, വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കേസ് നടപടികൾ ഉൗർജിതമാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അനുരഞ്ജന യോഗത്തിനു ശേഷം മുഖ്യമന്ത്രി ഖട്ടർ വിശദമാക്കി.

സംഘർഷവും കലാപവും സ്ഥിരമായി ഉണ്ടാകുന്ന ജാട്ട് പ്രക്ഷോഭം കണക്കിലെടുത്ത് ഡൽഹി, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഡൽഹി അതിർത്തിയിലെ പ്രധാന റോഡുകൾ ബാരിക്കേഡ് ഉയർത്തി ബന്ധവസാക്കി. പ്രക്ഷോഭം ഇന്ന് ആരംഭിക്കാനിരിക്കേ ഡൽഹിയിലേക്കു പുറപ്പെട്ട പ്രക്ഷോഭക്കാരെ ഫത്തേഹ്ബാദ് ജില്ലയിൽ പോലീസ് തടഞ്ഞതു സംഘർഷത്തിനിടയാക്കി. പ്രക്ഷോഭത്തിനു പുറപ്പെട്ട ട്രാക്ടറുകൾ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. പോലീസുകാർക്കെതിരേ കല്ലേറ് നടത്തിയ പ്രക്ഷോഭകാരികൾ രണ്ട് ബസുകൾ തീവച്ചു നശിപ്പിച്ചു. നാല് പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

ഓൾ ഇന്ത്യ ആരക്ഷണ്‍ സംഘർഷ് സമിതിയുടെ നേതൃത്വത്തിലാണ് ഡൽഹിയിലും ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ പ്രക്ഷോഭത്തിൽ 30 പേർ കൊല്ലപ്പെട്ടിരുന്നു.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.