ബാർ ലൈസൻസ്: സുധീരൻ സുപ്രീംകോടതിയിൽ
ബാർ ലൈസൻസ്: സുധീരൻ സുപ്രീംകോടതിയിൽ
Monday, March 20, 2017 1:03 PM IST
ന്യൂഡൽഹി: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾക്കു നിരോധനം ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് മറികടന്ന് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ സുപ്രീംകോടതിയെ സമീപിച്ചു. സർക്കാരിന്‍റെ നടപടി കോടതിയലക്ഷ്യമാണെന്നു ചൂണ്ടിക്കാ ട്ടിയ സുധീരൻ സുപ്രീംകോടതി ഉത്തരവ് അതേപടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.

ബാറുകൾക്കും ബീവ്റേജസ് കോർപറേഷന്‍റെ ഒൗട്ട്‌െലറ്റുകൾക്കും സുപ്രീംകോടതി ഉത്തരവ് ബാധകമല്ലെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പുതുക്കി നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനു വേണ്ടിയാണ് കോടതി പാതയോരങ്ങളിലെ മദ്യവില്പന ശാലകൾ നിരോധിച്ചത്. ഇത് ബാറുകൾക്കും സർക്കാർ ഔട്ട്‌െലറ്റുകൾക്കും ബാധകമല്ലെന്ന എജിയുടെ നിയമോപദേശം വിചിത്രമാണ്. ഇത് ഒരു സർക്കാരിൽ നിന്നും പ്രതീക്ഷിക്കാവുന്നതല്ല. ബാറുകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ മാർച്ച് 31ന് അവസാനിക്കുന്ന ലൈസൻസ് പുതുക്കി നൽകാൻ ഒരുങ്ങുന്നതെന്നും ഇതു കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.


പാതയോരങ്ങളിലെ മദ്യശാലകൾ നീക്കണമെന്ന ഉത്തരവ് നടപ്പാക്കാൻ കൂടുതൽ സമയം തേടി ആസാം, പുതുച്ചേരി സർക്കാരുകൾ നൽകിയ ഹർജികൾ ഇന്നലെ പരിഗണിക്കേണ്ട കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനൊപ്പം സുധീരന്‍റെ ഹർജിയിലെ ആവശ്യം ഉന്നയിക്കാൻ അദ്ദേഹത്തിനു വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജും എത്തിയിരുന്നു. എന്നാൽ, കേസ് ഇന്നലെ കോടതി പരിഗണിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.