കളങ്കിതർക്കു തെരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തണമെന്നു കമ്മീഷൻ
കളങ്കിതർക്കു തെരഞ്ഞെടുപ്പിൽ വിലക്കേർപ്പെടുത്തണമെന്നു കമ്മീഷൻ
Monday, March 20, 2017 1:13 PM IST
ന്യൂഡൽഹി: കളങ്കിതരായ രാഷ്‌ ട്രീയനേതാക്കൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു പൂർണമായി വിലക്കേർപ്പെടുത്തു ന്നതിനെ അനുകൂലിക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ. ക്രിമിനൽ കേസുകളിലാണെങ്കിലും അഴിമതിക്കേസുകളിലാണെങ്കിലും രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ജനപ്രതിനിധികൾക്ക് ആജീവനാന്ത വിലക്കേർപ്പെടുത്തണമെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭി പ്രായപ്പെട്ടു. തെരഞ്ഞെടുപ്പു പരിഷ്കരണം സംബന്ധിച്ച ഒരു പൊതുതാത്പര്യ ഹർജിയിലാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.

ഈ വിഷയത്തിൽ കേന്ദ്ര നിയമ മന്ത്രാലയവുമായി നിരവധി ചർച്ചകൾ നടത്തിയിട്ടുണ്ട്. ദേശീയ നിയമ കമ്മീഷൻ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. എന്നാൽ, ഭൂരിപക്ഷം ശിപാർശകളും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ലെന്നും ഇതു സംബന്ധിച്ച നടപടികൾ തുടരുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദമാക്കി.


രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിച്ചവർക്ക് ഇപ്പോ ൾ ആറ് വർഷത്തേക്കാണ് അയോഗ്യത. ഇത് അപര്യാപ്തമാണെന്നും സർക്കാർ ഉദ്യോഗസ്ഥർക്കും ജുഡീഷൽ ഉദ്യോഗസ്ഥർക്കുമുള്ള ശിക്ഷ പോലെ രാഷ്‌ട്രീയ നേതാക്കൾക്കും ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഏതെങ്കിലും കേസിൽ കുറ്റം ചുമത്തപ്പെട്ടവരെയും തെരഞ്ഞെടുപ്പുകളിൽ വിലക്കേർപ്പെടുത്തണമെന്ന കാര്യത്തിലും ഹർജിക്കാരൻ ചോദ്യമുന്നയിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ മുൻ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജെ.എം. ലിംഗ്ദോ അടക്കമുള്ളവർ ഹർജി നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.