കൃഷ്ണദാസിനു ജാമ്യം നൽകിയതിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ
കൃഷ്ണദാസിനു ജാമ്യം നൽകിയതിനെതിരേ സർക്കാർ സുപ്രീംകോടതിയിൽ
Tuesday, March 21, 2017 12:48 PM IST
ന്യൂഡൽഹി: എൻജിനിയറിംഗ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ നെഹ്റു കോളജ് ചെയർമാൻ പി. കൃഷ്ണദാസിനു മുൻകൂർ ജാമ്യം നൽകിയതിനെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി പ്രോസിക്യൂഷൻ ഹാജരാക്കിയ ശക്തമായ തെളിവുകൾ പരിഗണിച്ചില്ല. ജാമ്യത്തിൽ പുറത്തിറങ്ങിയ കൃഷ്ണദാസ് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും സർക്കാർ നൽകിയ അപ്പീലിൽ പറയുന്നു.

ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൃഷ്ണദാസിന്‍റെ പങ്ക് തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എന്നാൽ, കേസിൽ വിദ്യാർഥികളുടെ സാക്ഷിമൊഴികളും തെളിവുകളും ശക്തമായവയാണെന്നും അതു ഹൈക്കോടതി വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്നും സർക്കാർ വിശദമാക്കുന്നു. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു തീരുമാനമെടുക്കാനിരിക്കേയാണ് ഇന്നലെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നതും ശ്രദ്ധേയമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.