അയോധ്യ: തർക്കത്തിന്‍റെ നാൾവഴി
അയോധ്യ: തർക്കത്തിന്‍റെ നാൾവഴി
Tuesday, March 21, 2017 12:48 PM IST
1528: മുഗൾചക്രവർത്തി ബാബറുടെ നിർദേശപ്രകാരം മിർബക്കി എന്നയാൾ അയോധ്യയിൽ മസ്ജിദ് നിർമിച്ചു. ഇതു ശ്രീരാമന്‍റെ ജന്മസ്ഥലത്തുണ്ടായിരുന്ന രാമക്ഷേത്രത്തിനു മീതെയാണെന്നു ഹിന്ദുക്കൾ പറയുന്നു.

1949 ഡിസംബർ: മസ്ജിദിൽ ശ്രീരാമവിഗ്രഹം കാണപ്പെടുന്നു. വിഗ്രഹം ഹിന്ദുക്കൾ സ്ഥാപിച്ചതാണെന്നു മസ്ജിദ് അധികാരികൾ പറയുന്നു. പ്രതിഷേധവും സംഘർഷവും ഉണ്ടായി. മുസ്‌ലിം പക്ഷത്തുനിന്നു ഹഷിം അൻസാരിയും ഹിന്ദുപക്ഷത്തുനിന്നു മഹന്ത് പരമഹംസ് രാമചന്ദ്രദാസും കേസ് നല്കി. മസ്ജിദ് തർക്കഭൂമിയായി പ്രഖ്യാപിച്ച ഗവൺമെന്‍റ് അതു പൂട്ടി.

1950: ശ്രീരാമവിഗ്രഹത്തിനു മുന്പിൽ പ്രാർഥിക്കാൻ രാമജന്മഭൂമി ന്യാസ് പ്രസിഡന്‍റ് മഹന്ത് രാമചന്ദ്രദാസും ഗോപാൽസിംഗ് വിശാരദും കോടതിയോട് അനുമതി തേടി. ശ്രീകോവിൽ കവാടം തുറക്കാതെ പൂജ അനുവദിച്ചു.

1959: നിർമോഹി അഖഡ അടക്കമുള്ള ഏതാനും കക്ഷികൾകൂടി പൂജയ്ക്ക് അനുമതി തേടി ഹർജി നല്കി.
1961: ഉത്തർപ്രദേശിലെ സുന്നി സെൻട്രൽ വഖഫ് ബോർഡ് മസ്ജിദും പരിസരഭൂമിയും അവകാശപ്പെട്ട് കോടതിയിൽ. പരിസരത്തെ ഭൂമി ശ്മശാനമാണെന്ന് അവർ വാദിച്ചു.
1984: വിശ്വഹിന്ദുപരിഷത്ത് അയോധ്യപ്രശ്നം ഏറ്റെടുത്തു. ബിജെപി നേതാവ് എൽ.കെ. അഡ്വാനിയെ അതിന്‍റെ നേതൃത്വം ഏൽപ്പിച്ചു.

1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്കു പൂജ നടത്താനായി തർക്കമന്ദിരം തുറന്നുകൊടുക്കാൻ ഫൈസാബാദ് ജില്ലാ ജഡ്ജി ഉത്തരവിട്ടു. ഇതേത്തുടർന്നു ബാബറി മസ്ജിദ് ആക്‌ഷൻ കമ്മിറ്റി രൂപംകൊണ്ടു.


1989: വിവാദഭൂമിയോടു ചേർന്നു തർക്കമില്ലാത്ത ഭൂമിയിൽ രാമക്ഷേത്രത്തിനു ശിലാന്യാസ് നടത്താൻ കേന്ദ്രത്തിലെ രാജീവ്ഗാന്ധി സർക്കാർ അനുമതി നല്കി.
1990 സെപ്റ്റംബർ 25:അയോധ്യയിലേക്ക് എൽ.കെ. അഡ്വാനിയുടെ രഥയാത്ര സോമനാഥിൽനിന്ന് ആരംഭിച്ചു.
നവംബർ: രഥയാത്ര ബിഹാറിലെ സമസ്തിപ്പുരിൽ തടഞ്ഞു. ഇതിൽ പ്രതിഷേധിച്ചു കേന്ദ്രത്തിലെ വി.പി. സിംഗ് സർക്കാരിനുള്ള പിന്തുണ ബിജെപി പിൻവലിച്ചു.

1992 ഡിസംബർ 6: കർസേവകർ ബാബറി മസ്ജിദ് തകർത്തു.
2003 മാർച്ച് അഞ്ച്: തർക്കഭൂമി കുഴിച്ച് പുരാതനക്ഷേത്രം ഉണ്ടോ എന്നറിയാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് അലഹാബാദ് ഹൈക്കോടതി നിർദേശിച്ചു.
2003 ഓഗസ്റ്റ് 22: പത്താം നൂറ്റാണ്ടിലെ ഒരു ക്ഷേത്രത്തിന്‍റെ തെളിവുകൾ കണ്ടതായി ആർക്കിയോളജിക്കൽ സർവേ അറിയിച്ചു. ഈ കണ്ടെത്തലിനെ അംഗീകരിക്കില്ലെന്ന് ഓൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്.
2010 ജൂലൈ 26: കക്ഷികൾ തമ്മിൽ തർക്കം രമ്യമായി പരിഹരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. കക്ഷികൾ താൽപ്പര്യമെടുത്തില്ല.
2010 സെപ്റ്റംബർ 30: ഹൈക്കോടതി വിധി. തർക്കഭൂമിയായ 2.77 ഏക്കർ മൂന്നായി വിഭജിക്കണം. ഒരുഭാഗം ഹിന്ദുമഹാസഭയ്ക്ക്, ഒരുഭാഗം നിർമോഹി അഖഡയ്ക്ക്, ഒരുഭാഗം സുന്നി വഖഫ് ബോർഡിന്. കക്ഷികൾക്ക് ഇതു സ്വീകാര്യമായില്ല. സുപ്രീംകോടതിയിൽ അപ്പീൽ നല്കി.
2016 ഫെബ്രുവരി 26: ഡോ. സുബ്രഹ്മണ്യൻസ്വാമിയെ അപ്പീൽ കേസിൽ കക്ഷിചേരാൻ സുപ്രീംകോടതി അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.