ബാബ്റി മസ്ജിദ് തകർക്കൽ: അഡ്വാനിയെയും ജോഷിയെയും ഒഴിവാക്കിയതിനെതിരേയുള്ള കേസ് മാറ്റി
ബാബ്റി മസ്ജിദ് തകർക്കൽ: അഡ്വാനിയെയും ജോഷിയെയും ഒഴിവാക്കിയതിനെതിരേയുള്ള കേസ്  മാറ്റി
Wednesday, March 22, 2017 12:38 PM IST
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ക്രിമിനൽ ഗൂഢാലോചനക്കേസിൽ നിന്നു ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയവരെ ഒഴിവാക്കിയതിനെതിരേയുള്ള കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നതിനായി മാറ്റി.

കേസ് ഇന്നലെ ജസ്റ്റീസുമാരായ പി.സി. ഘോഷ്, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിഗണിച്ചെങ്കിലും കേസിൽ വാദം കേട്ട ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ ഇല്ലാത്തതിനാൽ ഇന്നു പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

അഡ്വാനി അടക്കമുള്ളവർ വിചാരണ നേരിടണോയെന്ന കാര്യത്തിൽ ഇന്നലെ തീരുമാനമെടുക്കുമെന്നായിരുന്നു ജസ്റ്റീസുമാരായ പി.സി. ഘോഷ്, രോഹിൻടണ്‍ നരിമാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ക്രിമിനൽ ഗൂഢാലോചന കുറ്റത്തിൽനിന്നു നേതാക്കളെ ഒഴിവാക്കിയ കീഴ്കോടതിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ജസ്റ്റീസ് നരിമാൻ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇന്നലെ ജസ്റ്റീസ് രോഹിൻടണ്‍ നരിമാൻ അവധിയിലായതിനാൽ കേസ് ജസ്റ്റീസുമാരായ പി.സി. ഘോഷ്, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് പരിഗണിക്കുന്നതിനായാണ് ലിസ്റ്റ് ചെയ്തിരുന്നത്.


കേസ് ജസ്റ്റീസ് നരിമാനും കൂടി ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചിരുന്നതെന്നു വ്യക്തമാക്കിയ ജസ്റ്റീസ് ഘോഷ്, ഇന്നു വാദം കേൾക്കുന്നതിനായി മാറ്റി. അതിനിടെ, കേസ് നാലാഴ്ചത്തേക്കു മാറ്റണമെന്നു അഡ്വാനിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി, വിനയ് കത്യാർ, കല്യാണ്‍ സിംഗ് തുടങ്ങിയ ബിജെപി നേതാക്കൾക്കെതിരേയുള്ള ക്രിമിനൽ ഗൂഡാലോചനാ കുറ്റം ഒഴിവാക്കിയതിനെതിരേ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയ റായ്ബറേലി കോടതി വിധി 2010ൽ അലഹാബാദ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോൾ വിചാരണ നടപടികൾ നീളുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, ഇതുമായി ബന്ധപ്പെട്ട് ലക്നൗവിലും റായ്ബറേലിയിലുമുള്ള കേസുകൾ യോജിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.