തിരിച്ചറിയലിന് ആധാർ മാത്രമാക്കും
തിരിച്ചറിയലിന് ആധാർ മാത്രമാക്കും
Wednesday, March 22, 2017 1:09 PM IST
ന്യൂഡൽഹി: ആധാർ കാർഡ് ഭാവിയിൽ ഏക തിരിച്ചറിയൽ കാർഡായി മാറുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. വോട്ടർ ഐഡി കാർഡ്, പാൻകാർഡ് തുടങ്ങിയവക്കു പകരം ആധാർ കാർഡ് മാത്രമാക്കി മാറ്റും. ധനകാര്യ ബിൽ പാസാക്കുന്നതിനു മുൻപായി നടന്ന ചർച്ചയിൽ നിരവധി തിരിച്ചറിയൽ കാർഡുകൾ ഉള്ളപ്പോൾ ആധാർ കാർഡ് നിർബന്ധമാക്കുന്നത് എന്തിനാണെന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനു മറുപടിയായാണ് ജയ്‌റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്സഭയിൽ ഇന്നലെ ശബ്ദ വോട്ടോടെ ധനകാര്യബില്ല് 2017 പാസാക്കി. ആധാർ കാർഡ് സംബന്ധിച്ച മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ ബിജെഡി ലോക്സഭയിൽ നിന്നിറങ്ങിപ്പോയി. 40 ഭേദഗതികളോടെയാണ് ബിൽ പാസായത്.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കും. നിരവധി പേർക്ക് ഒന്നിലധികം പാൻ കാർഡുകൾ ഉള്ളത് ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ് ആദായ നികുതിക്ക് ആധാർ കാർഡ് നിർബന്ധമാക്കുന്നത്. നിലവിൽ 98 ശതമാനം പേർക്കും ആധാറുണ്ട്. ഐടി റിട്ടേണ്‍ ഫയൽ ചെയ്യുന്ന സമയത്ത് ആധാർ നന്പർ സമർപ്പിക്കുകയോ അല്ലെങ്കിൽ കാർഡിന് അപേക്ഷിച്ചിരിക്കുകയാണെന്ന വിവരം വ്യക്തമാക്കുകയോ ചെയ്യാം. നികുതിയിൽ നിന്ന് ഒഴിഞ്ഞു മാറാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും ജയ്‌റ്റ്‌ലി പറഞ്ഞു.

നികുതി സംവിധാനത്തിലേക്ക് ആളുകൾ കൂടുതലായി എത്തേണ്ടതുണ്ട്. ധനകാര്യ ബില്ല് സംബന്ധിച്ച ചർച്ചയിൽ മറുപടി പറയവേ നോട്ടു നിരോധനത്തെ പ്രകീർത്തിച്ച സാന്പത്തിക വിദഗ്ധൻ മാർട്ടിൻ വോൾഫിന്‍റെ വാക്കുകളും ജയ്‌റ്റ്‌ലി ഉദ്ധരിച്ചു. ഈ നയം കൊണ്ട് സർക്കാരിന് കള്ളപ്പണത്തിൽ നികുതി ഈടാക്കാനായി. ക്രിമിനലുകൾ കൈയടക്കി വച്ചിരുന്നു സന്പത്ത് സർക്കാരിന്‍റെ പക്കലെത്തിയെന്നും മാർട്ടിൻ തന്‍റെ ലേഖനത്തിൽ വ്യക്തമാക്കുന്നതായി ജയ്‌റ്റ്‌ലി പറഞ്ഞു.


നോട്ടു നിരോധനത്തെ തള്ളിപ്പറഞ്ഞ മറ്റു സാന്പത്തിക വിദഗ്ധരുടെ വാദങ്ങൾ മന്ത്രി ഉദ്ധരിക്കാത്തതിനെ കോണ്‍ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ ചോദ്യം ചെയ്തു. നോട്ടു നിരോധനത്തിന്‍റെ അനന്തര ഫലമായി ഈ സാന്പത്തിക വർഷത്തിൽ നികുതി പിരിവ് ബജറ്റിൽ കണക്കാക്കിയതിനേക്കാൾ വർധിക്കുമെന്നായിരുന്നു ജയ്‌റ്റ്‌ലിയുടെ മറുപടി. നികുതി പിരിവ് കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധനവിന്‍റെ പാതയിലാണ്. നടപ്പു സാന്പത്തിക വർഷത്തിൽ പ്രത്യക്ഷ, പരോക്ഷ നികുതി ഇനത്തിലായി 16.25 ലക്ഷം കോടി രൂപ പിരിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. എന്നാൽ ഇത് 17 ലക്ഷം കോടിയായി ഉയരുമെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി. അടുത്ത വർഷത്തെ നികുതി പിരിവ് ലക്ഷ്യമിടുന്നത് 19,05,000 കോടി രൂപയാണ്. ഇതിൽ 9.8 ലക്ഷം കോടി പ്രത്യക്ഷ നികുതിയായും 9.25 ലക്ഷം കോടി രൂപ പരോക്ഷ നികുതിയായും വരും. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനിരിക്കുന്ന ചരക്കു സേവന നികുതി (ജിഎസ്ടി) കണക്കാക്കിയാണ് തന്‍റെ പ്രതീക്ഷകളെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി.

കാഷ്‌ലെസ് ഇടപാടിൽ സാധാരണക്കാരൻ അധിക നികുതിയോ തുകയോ നൽകേണ്ടി വരുന്നതായി എംപിമാർ ചൂണ്ടിക്കാട്ടി. ആധാർ കാർഡ് സംബന്ധിച്ച ധനമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ ബിജെഡി അംഗങ്ങൾ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. തുടർന്നാണ് ധനകാര്യ ബിൽ ലോക്സഭയിൽ പാസായത്. 40 ഭേദഗതികൾ ഓരോന്നായാണു പാസാക്കിയത്.
ജിഎസ്ടി നിയമത്തിന്‍റെ നാലു ബില്ലുകൾക്കു പുറമേ സർക്കാർ എക്സൈസ്, കസ്റ്റംസ് നിയമം ഭേദഗതി ചെയ്യുന്നതിന് ഒരു ബില്ല് കൂടി സർക്കാർ കൊണ്ടു വരുമെന്നും ജയ്‌റ്റ്‌ലി വ്യക്തമാക്കി.


സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.