ഇപിഎഫ് അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ
ഇപിഎഫ് അംഗങ്ങൾക്ക് ഉയർന്ന പെൻഷൻ
Thursday, March 23, 2017 12:50 PM IST
ന്യൂഡൽഹി: മൊത്തം ശന്പളത്തിന്‍റെ അടിസ്ഥാനത്തിൽ എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (ഇപിഎഫ്) പെൻഷൻ വിതരണം ചെയ്യാതിരുന്നവർക്കു ശരിയായ ശന്പളത്തിന്‍റെ അടിസ്ഥാനത്തിൽ പൂർണ പെൻഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് ഇന്നലെ പ്രാബല്യത്തിൽ വന്നെന്നു കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ ലോക്സഭയിൽ പറ ഞ്ഞു. എൻ.കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലുള്ള ചർച്ചയിൽ ഇടപെട്ടു സംസാരിക്കുകയായിരുന്നു മന്ത്രി. സുപ്രീം കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലുള്ള അഡീഷണൽ പിഎഫ് കമ്മീഷണറുടെ ഉത്തരവും ഇന്നലെ തന്നെ പുറപ്പെടുവിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

1995ൽ ഇപിഎഫ് പെൻഷൻ നിയമം നടപ്പാക്കുന്പോൾ 6500 രൂപ മാസശന്പളം കണക്കാക്കി അതിന്‍റെ 8.33 ശതമാനം തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റി അതനുസരിച്ച് പെൻഷൻ കണക്കാക്കാനാണു നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് തുച്ഛമായ തുകയാണ് പെൻഷൻ കിട്ടുന്നത്. എന്നാൽ, 6500ൽ കൂടുതൽ ശന്പളമുള്ളവർക്ക് കൂടിയ ശന്പളത്തിന്‍റെ തോതിൽ തുക പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കാമെന്ന് 1995ലെ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ കൂടുതൽ തുക നൽകിയവർക്ക് അതനുസരിച്ചുള്ള ഉയർന്ന പെൻഷന് അർഹതയുണ്ടെന്ന വാദവുമായി ചിലർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.


ഹർജി അനുവദിച്ച സുപ്രീംകോടതി അവസാനം വാങ്ങിയ ശന്പളത്തിന്‍റെ തോതനുസരിച്ച് പിഎഫ് പെൻഷൻ കണക്കാക്കി നൽകാനാണ് ഉത്തരവിട്ടത്. ഈ കോടതി വിധി നടപ്പാക്കാൻ നിർദേശിക്കുന്നതാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിക്കുന്നത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.