തീരദേശ പരിപാലന നിയമം പുനർനിർണയം നടത്തണമെന്ന്
Friday, March 24, 2017 12:40 PM IST
ന്യൂഡൽഹി: തീരദേശത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്കു പുതിയ വീടുകൾ പണിയുന്നതിനും പഴയതു പുതുക്കി പണിയുന്നതിനും കഴിയുന്ന വിധത്തിൽ തീരദേശ പരിപാലന നിയമം പുനർനിർണയം നടത്തണമെന്നു പ്രഫ. കെ.വി. തോമസ് എംപി ലോക്സഭയിൽആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികൾ തിങ്ങി പാർക്കുന്ന കടൽത്തീരങ്ങളിൽ 50 മീറ്റർ ദൂരവും അല്ലാത്ത സ്ഥലങ്ങളിൽ 100 മീറ്റർ ദൂരവുമായി നിയമം നിജപ്പെടുത്തണം. തീരപ്രദേശങ്ങളിലെ ടൂറിസം ഉൾപ്പെടെയുള്ള എല്ലാ വികസന പ്രവർത്തനങ്ങളുടേയും ഗുണഫലം മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾക്കു പ്രയോജനപ്പെടുത്തണമെന്നും തോമസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.