ഗുണ്ടാ എംപി ട്രെയിനിൽ മടങ്ങി
ഗുണ്ടാ എംപി ട്രെയിനിൽ മടങ്ങി
Friday, March 24, 2017 1:06 PM IST
ന്യൂഡൽഹി: എയർ ഇന്ത്യ ഡ്യൂട്ടി മാനേജരെ മർദിച്ച ശിവസേനാ എംപി രവീന്ദ്ര ഗെയ്ക് വാദ് വിമാനങ്ങൾ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി ട്രെയിനിൽ മഹാരാഷ്‌ട്രയിലേക്കു മടങ്ങി. ഓഗസ്റ്റ് ക്രാന്തി എക്സ്പ്രസിലാണു വൈകുന്നേരം 4.50-ന് മുംബൈക്കുപോയത്. എയർ ഇന്ത്യയും സ്വകാര്യ വിമാന കന്പനികളും ഇയാൾക്കു ടിക്കറ്റ് നിഷേധിച്ചു.
അതിനിടെ സുകുമാറിനെ എംപി മർദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. വിമാനത്തിന്‍റെ മുൻനിരയിലാണ് ഇയാൾ ഇരുന്നിരുന്നത്.

വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തശേഷവും തനിക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനാകാത്തതിൽ ക്ഷുഭിതനായി എംപി ഇറങ്ങാൻ കൂട്ടാക്കാതിരുന്നു. അതിനിടെ വിമാനം ക്ലീൻ ചെയ്യാൻ ജീവനക്കാരെത്തിയപ്പോഴാണ് ഡ്യൂട്ടി മാനേജർ സുകുമാർ രാമൻ ഇയാളോട് ഇറങ്ങാൻ ആവശ്യപ്പെട്ടത്. ക്ഷുഭിതനായ ഗെയ്ക്‌വാദ് ഇയാളെ ആക്രമിക്കുകയായിരുന്നു. സുകുമാറിനെ വിമാനത്തിന്‍റെ സ്റ്റെപ്പിലേക്കു വലിച്ചിടാൻ ശ്രമിക്കുന്നതിനിടെ വിമാനത്തിലെ വനിതാ ജീവനക്കാരി എംപിയോട് അരുതെന്നപേക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. നിങ്ങൾ ഒരു എംപിയാണ് ഇങ്ങനെ ചെയ്യരുത്. സാർ നിങ്ങൾ ജയിലിൽ പോകേണ്ടി വരും എന്ന് അവർ പറഞ്ഞപ്പോൾ താനൊരുപാട് കേസുകൾ കണ്ടിട്ടുള്ളയാളാണെന്നാണ് എംപിയുടെ മറുപടി. ജീവനക്കാർ കൂടി നിന്നപേക്ഷിച്ചിട്ടും കൂട്ടാക്കാതെ ഇയാൾ സുകുമാറിനെ മർദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.


സംഭവത്തിൽ താൻ മാപ്പു പറയില്ലെന്നും മറിച്ച് എയർ ഇന്ത്യ ജീവനക്കാരൻ തന്നോടു മാപ്പു പറയണമെന്നുമാണ് ഗെയ്ക്‌വാദ് പറയുന്നത്. എയർ ഇന്ത്യയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഇയാൾ സ്പീക്കർ സുമിത്ര മഹാജനോടും വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിനോടും ആവശ്യപ്പെട്ടു. എന്നാൽ, നിയമം ലംഘിക്കാൻ എംപിമാർക്ക് അവകാശമില്ലെന്നായിരുന്നു ഇരുവരും നൽകിയ മറുപടി. സംഭവത്തിൽ ശിവസേനാ പ്രസിഡന്‍റ് ഉദ്ധവ് താക്കറേ റിപ്പോർട്ട് തേടിയിട്ടുണ്ട്. പാർട്ടി നേതാവ് അനിൽ ദേശായി ഇന്നലെ ഡൽഹിയിൽ ഗെയ്ക്‌വാദിനെ കണ്ട് പെരുമാറ്റം നിയന്ത്രിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

എംപിയുടെ പെരുമാറ്റം ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് പാർലമെന്‍റിന്‍റെ അച്ചടക്ക സമിതി അന്വേഷണം നടത്തണമെന്ന് മുൻ വ്യോമയാന മന്ത്രിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.