ജയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസിൽ കേജരിവാളിനു വിചാരണ
ജയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസിൽ  കേജരിവാളിനു വിചാരണ
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നൽകിയ മാനനഷ്ടക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഉൾപ്പെടെ ആറ് ആം ആദ്മി പാർട്ടി നേതാക്കൾ വിചാരണ നേരിടണം. ഡൽഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ ജയ്റ്റ്‌ലി നൽകിയ കേസിലാണ് കേജരിവാൾ, അശുതോഷ്, കുമാർ വിശ്വാസ്, സഞ്ജയ് സിംഗ്, രാഘവ് ഛദ്ദ, ദീപക് ബാജ്പേയ് എന്നിവർ വിചാരണ നേരിടണമെന്ന് ഡൽഹി ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് സുമിത് ദാസ് നോട്ടീസ് നല്കിയത്. മേയ് 20നു കേസിൽ വിചാരണ ആരംഭിക്കും.

അതിനിടെ, ഇന്നലെ കേസ് പരിഗണനയ്ക്കെടുത്തപ്പോൾ ചൂടേറിയ രംഗങ്ങളാണ് കോടതി മുറിയിൽ അരങ്ങേറിയത്. ജയ്റ്റ്‌ലി കോടതിയിൽ ഹാജരാകാത്തതിനെച്ചൊല്ലി ഇരുപക്ഷത്തെയും അഭിഭാഷകർ തമ്മിൽ വാക്കേറ്റമുണ്ടായി. കേജരിവാൾ കോടതിയിലെത്തിയിരുന്നു. വാക്കേറ്റം കടുത്തപ്പോൾ കേസുമായി ബന്ധപ്പെട്ടവരൊഴികെ മറ്റെല്ലാവരും കോടതിമുറി വിട്ടു പോകണമെന്ന് മജിസ്ട്രേറ്റ് നിർദേശിച്ചു. ജയ്റ്റ്‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരിക്കേ അഴിമതി നടന്നതായി അരവിന്ദ് കേജരിവാൾ ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും അപകീർത്തികരവും ആണെന്ന് ചൂണ്ടിക്കാട്ടിയും പത്തു കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടും 2015 ലാണ് ജയ്റ്റ്‌ലി കേജരിവാളിനും മറ്റ് ആപ്പ് നേതാക്കൾക്കുമെതിരേ കേസ് നൽകിയത്.


കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ബിജെപി സസ്പെൻഡ് ചെയ്ത് എംപി കീർത്തി ആസാദിനെ വെള്ളിയാഴ്ച ഒഴിവാക്കിയിരുന്നു. ഡിഡിസിഎ ക്രിക്കറ്റ് താരവും രാഷ്‌ട്രീയക്കാരനുമായ ചേതൻ ചൗഹാനാണ് ആസാദിനെതിരേ മാനനഷ്ടക്കേസ് നൽകിയിരുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ സാന്പത്തിക തിരിമറിയിൽ പ്രസിഡന്‍റായിരുന്ന ജയ്റ്റ്‌ലിക്കും പങ്കുണ്ടെന്നായിരുന്നു കേജരിവാളിന്‍റെയും കൂട്ടരുടെയും ആരോപണം.
2013 വരെ, 13 വർഷമാണ് ജയ്റ്റ്‌ലി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായിരുന്നത്. 2016 നംവബർ 22ന് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ചിരുന്നു. ഇതേ ആവശ്യം ഡൽഹി ഹൈക്കോടതിയും നിരസിച്ചു. ഏപ്രിലിൽ പട്യാല ഹൗസ് കോടതി ആരോപിതർക്ക് ജാമ്യം അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.