എയർ ഇന്ത്യക്കെതിരേ ‌ശിവസേനാ എംപി
എയർ ഇന്ത്യക്കെതിരേ   ‌ശിവസേനാ എംപി
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: എയർ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്‌വാദ് എയർ ഇന്ത്യക്കെതിരേ ലോക്സഭ സ്പീക്കർക്കു പരാതി നൽകി. മലയാളിയായ എയർ ഇന്ത്യ ഡ്യൂട്ടി മാനേജർ സുകുമാരൻ രാമനെ മർദിച്ച എംപിക്ക് വിമാനക്കന്പനികൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എയർ ഇന്ത്യയുടെ നടപടികളെക്കുറിച്ച് പാർലമെന്‍റിന്‍റെ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നു ഗെയ്ക്‌വാദ് ആവശ്യപ്പെട്ടത്.

എയർ ഇന്ത്യയുടെ നഷ്ടത്തെക്കുറിച്ച് അന്വേഷിക്കണം. മറ്റ് അന്താരാഷ്‌ട്ര വിമാനങ്ങളിൽ ടിവി, ടവ്വൽ, ടിഷ്യു പേപ്പർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാക്കുന്പോൾ എയർ ഇന്ത്യയുടെ ഇതൊന്നുംതന്നെ ആഭ്യന്തര സർവീസുകളിൽ ലഭിക്കുന്നില്ല. എയർ ഇന്ത്യയുടെ പ്രവർത്തനം ആകെ കുത്തഴിഞ്ഞ മട്ടിലാണെന്നും ഗൗരവമായ അന്വേഷണം വേണമെന്നുമാണ് എംപിയുടെ ആവശ്യം. അതിനുപുറമേ, താൻ 25 തവണ ചെരുപ്പൂരിയടിച്ചെന്ന് എംപി തന്നെ സമ്മതിച്ച ഡ്യൂട്ടി മാനേജർ സുകുമാരൻ എംപിയാണെന്നറിഞ്ഞിട്ടും തന്നോടു മോശമായി പെരുമാറിയെന്നാണ് സ്പീക്കർക്കു നൽകിയ പരാതിയിൽ പറയുന്നത്. എംപി ഒന്നും പറയണ്ട. മോദിയോടു പരാതി പറയുമെന്നു സുകുമാരൻ പറഞ്ഞതായും ഗെയ്ക്‌വാദ് ആരോപിച്ചു. അതേസമയം, എംപി എറിഞ്ഞുപൊട്ടിച്ച തന്‍റെ കണ്ണടയ്ക്കു പകരം പുതിയതൊന്നു വാങ്ങുന്നതിനുള്ള തിരക്കിലായിരുന്നു ഇന്നലെ സുകുമാരൻ. 35 വർഷമായി എയർ ഇന്ത്യയിലെ ജീവനക്കാരനാണ് കണ്ണൂർ കാടച്ചിറ സ്വദേശിയായ സുകുമാരൻ. സംഭവം നടന്നു പിറ്റേദിവസം മുതൽ ഇദ്ദേഹം ജോലിക്കു പോയിട്ടില്ല. വിശ്രമം എടുത്തുകൊള്ളാൻ എയർ ഇന്ത്യതന്നെ നിർദേശിച്ചിട്ടുണ്ടെന്നും സുകുമാരൻ പറഞ്ഞു. ഡൽഹി രോഹിണിയിലാണ് ഇവർ താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് കൂടുതൽ വിവരങ്ങളറിയുന്നത്. അച്ഛനോടു ചോദിച്ചപ്പോൾ അതിൽ കൂടുതലൊന്നുമില്ലെന്നാണ് പറഞ്ഞതെന്നും മകൻ അജിത്ത് പറഞ്ഞു.


വിമാനം ക്ലീൻ ചെയ്യുന്നതിൽ താമസം വന്നപ്പോഴാണ് മറ്റു ജീവനക്കാരോടു വിവരം തിരക്കിയത്. അപ്പോഴാണ് ഒരു എംപി വിമാനത്തിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ ഇരിക്കുകയാണെന്ന് അറിഞ്ഞത്. താൻ ചെന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ താനാരാണെന്നായിരുന്നു എംപിയുടെ ചോദ്യം.

എയർ ഇന്ത്യയുടെ സിഎംഡിയെ വിളിക്കാനായിരുന്നു എംപിയുടെ ആവശ്യം. എന്നാൽ, തനിക്കതിനു സാധിക്കില്ലെന്നു വ്യക്തമാക്കി. താൻ ഉന്നത ഉദ്യോഗസ്ഥരോടു പരാതി പറയുമെന്നു പറഞ്ഞപ്പോൾ ആരോടു പറയുമെന്ന് ചോദിച്ച് എംപി തട്ടിക്കയറി. വേണ്ടി വന്നാൽ മോദിജിയോടു വരെ പറയുമെന്നു താൻ മറുപടി നൽകി. ഇതോടെ ക്ഷുഭിതനായ എംപി ചെരിപ്പൂരി അടിക്കുകയായിരുന്നു. വിമാനത്തിന്‍റെ വാതിലിൽ നിന്നു തള്ളിയിടാനും നോക്കി. മറ്റൊരു വാതിലിലേക്കു നീങ്ങിയപ്പോഴും തള്ളിയിടാൻ ശ്രമിച്ചു. സഹപ്രവർത്തകർ ഇടപെട്ടു പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും എംപി വഴങ്ങുന്നുണ്ടായിരുന്നില്ല. താൻ ധരിച്ചിരുന്ന സ്വെറ്റർ വലിച്ചു കീറുകയും കണ്ണട എറിഞ്ഞു പൊട്ടിക്കുകയും ചെയ്തെന്നും സുകുമാരൻ പറഞ്ഞു. നടുറോഡിൽ നടക്കുന്ന ഒരക്രമം പോലെയായിരുന്നു വിമാനത്തിൽ എംപിയുടെ പരാക്രമമെന്നും സുകുമാരൻ പറഞ്ഞു. വിമാനക്കന്പനികൾ കൂട്ടത്തോടെ വിലക്കേർപ്പെടുത്തിയതോടെ ഇന്നലെ വൈകി ട്രെയിനിലാണ് ഗെയ്ക്ക്‌വാദ് പൂനെയ്ക്കു മടങ്ങിയത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.