നീറ്റ്: പരീക്ഷാകേന്ദ്രം മാറ്റാൻ നാളെ വരെ അപേക്ഷിക്കാം
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: മെഡിക്കൽ, ഡെന്‍റൽ പ്രവേശനപരീക്ഷയായ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) എഴുതാനുള്ള കേന്ദ്രം മാറ്റാനുള്ള അപേക്ഷ നൽകാൻ നാളെവരെയാണു സമയം. cbseneet.nic.in ൽ പരീക്ഷാകേന്ദ്രം മാറ്റാനുള്ള ഓപ്ഷൻ നൽകാം.

കേരളത്തിൽ രണ്ടു പരീക്ഷാകേന്ദ്രങ്ങൾ (കണ്ണൂർ, തൃശൂർ) കൂടി അനുവദിച്ചിട്ടുണ്ട്. നേരത്തേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാകേന്ദ്രങ്ങളേ ഉണ്ടായിരുന്നുള്ളൂ. മേയ് ഏഴിനുള്ള പരീക്ഷയ്ക്ക് 23 കേന്ദ്രങ്ങൾകൂടി അനുവദിച്ചതോടെ മൊത്തം 103 കേന്ദ്രങ്ങൾ ആ‍യി.2016-ലെ നീറ്റിന് 8.03 ലക്ഷം കുട്ടികളാണുണ്ടായിരുന്നത്. ഇത്തവണ 11,35,104 പേർ അപേക്ഷിച്ചിട്ടുണ്ട്. 41.42 ശതമാനം വർധന. കർണാടകത്തിൽ മൈസൂരു, ഉടുപ്പി, ദാവൺഗരെ, ഹുബ്ബിലി, തമിഴ്നാട്ടിലെ നാമക്കൽ, തിരുനൽവേലി, വെല്ലൂർ എന്നിവയും പരീക്ഷാകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. സിബിഎസ്ഇയാണു പരീക്ഷ നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.