പുരാണകഥ സാധൂകരിക്കാൻ ഗവേഷണത്തിനു കേന്ദ്രസ്ഥാപനം
Saturday, March 25, 2017 12:44 PM IST
ന്യൂഡൽഹി: പുരാണകഥ സാധൂകരിക്കാനുള്ള ഗവേഷണത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) ഒരുങ്ങുന്നു. രാമസേതു മനുഷ്യനിർമിതമാണോ പ്രകൃത്യാ ഉള്ളതാണോ എന്നറിയാൻ ഗവേഷണം നടത്താൻ തീരുമാനിച്ചു. തമിഴ്നാട്ടിലെ പാന്പൻ ദ്വീപിൽനിന്നു ശ്രീലങ്കയിലെ മാന്നാർ ദ്വീപു വരെയുള്ള കടലിൽ പാലംപോലെ കാണുന്നതിനെച്ചൊല്ലിയാണു ഗവേഷണം. വാനരസേനയെ ഉപയോഗിച്ചു ശ്രീരാമൻ പണിതതാണെന്നാണു പുരാണകഥ.

അമേരിക്കൻ ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസ എടുത്ത ചിത്രങ്ങൾ ഉപയോഗിച്ച് ഇതു മനുഷ്യനിർമിതമാണെന്നു ചിലർ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ, നാസ ആ നിഗമനത്തോടു യോജിച്ചില്ല. സംഘപരിവാർ സഹയാത്രികനായ ഐസിഎച്ച്ആർ ചെയർമാൻ പ്രഫസർ വൈ. സുദർശൻ റാവുവാണ് ഗവേഷണ പദ്ധതിക്കു ചുക്കാൻപിടിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ മുൻ ഡയറക്ടർ അലോക് ത്രിപാഠിയാണു ഗവേഷണത്തിന്‍റെ കോ-ഓർഡിനേറ്റർ.


ഹിമയുഗകാലത്ത് ഇന്ത്യയെയും ലങ്കയെയും ബന്ധിപ്പിച്ചിരുന്ന കരയാണു രാമസേതു എന്നാണു ശാസ്ത്രമതം. ‌17.25 ലക്ഷം വർഷം മുന്പ് നിർമിച്ചതാണു രാമസേതുവെന്നു ഹിന്ദു ജനജാഗ്രതി സമിതിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നു. ഈ കാലപ്പഴക്കം രാമസേതുവിലെ ചുണ്ണാന്പുകല്ലുകൾക്കും മറ്റും ഉണ്ടെന്നു സ്ഥാപിക്കാനാകും ശ്രമം. ഒക്ടോബറിലാണു കടലിൽ മുങ്ങി ഗവേഷണത്തിനുള്ള സാമഗ്രികൾ എടുക്കുക.‌യുനെസ്കോയുടെയും മറ്റും അനുമതിയോടെയേ ഇവിടെ ഗവേഷണം സാധിക്കൂ. രാമസേതു ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളതിനാ ലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.